പാറശാല: സര്‍ക്കാര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ രോഗിയുടെ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ആരോപണവിധേയനായ താൽക്കാലിക ജീവനക്കാരന്‍ മുന്‍പും സമാനമായ കുറ്റകൃത്യം നടത്തിയിട്ടുള്ളതായി വെളിപ്പെടുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് എക്‌സ്റേ വിഭാഗത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയിലും ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കാതെ ജീവനക്കാരനെ സംരക്ഷിച്ചതായി ആരോപണം.

പാറശാല താലൂക്ക് ഹെഡ്് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ അസിസ്റ്റന്‍റായി പ്രവര്‍ത്തിക്കുന്ന താത്കാലിക ജീവനക്കാരനെതിരേയാണു കൂടുതല്‍ വെളിപ്പെടുത്തലുമായി ജീവനക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍വെച്ച് ശസ്ത്രക്രിയ നടക്കുന്ന വേളയില്‍ സ്വകാര്യതയെ ബാധിക്കുന്നതരത്തില്‍ സ് ത്രീയുടെ ചിത്രം ഈ ജീവനക്കാരന്‍ പകര്‍ത്തിയതായി ഓപ്പറേഷന്‍ തിയേറ്ററിന്‍റെ ചുമതലയുള്ള ഹെഡ് നഴ്‌സും ഓര്‍ത്തോ സര്‍ജനും ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.

ഈ ഗുരുതരമായ ആരോപണത്തില്‍ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ വന്നതോടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

രണ്ടുമാസത്തിനു മുന്‍പേ ആരോപണവിധേയനായ ഈ ജീവനക്കാരന്‍ ആശുപത്രിയിലെ എക്‌സ്റേ വിഭാഗത്തില്‍ അനുമതിയില്ലാതെ കടന്നുവരുകയും എക്‌സ്റേ എടുക്കുന്നതിനായി തയാറായിരുന്ന രോഗിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു. എക്‌സ്റേ വിഭാഗത്തിലെ ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ടിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഇതിലും അന്വേഷണമോ നടപടിയോ ഉണ്ടായില്ല.

എക്‌സ്റേ വിഭാഗത്തിലെ ജീവനക്കാര്‍ പരാതിയില്‍ വീണ്ടും ഉറച്ചുനില്‍ക്കുകയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെ താക്കീതില്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

രണ്ടുവര്‍ഷം മുന്നെ സിസേറിയന്‍ കഴിഞ്ഞ ഉടനെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍അനധികൃതമായി കുട്ടിയുടെ ചിത്രം ആരോപണവിധേയനായ ജീവനക്കാരന്‍ പകര്‍ത്തിയത് വിവാദമായിരുന്നു. അന്നത്തെ ആശുപത്രി സൂപ്രണ്ടിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഈ ജീവനക്കാരനെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നതായി ജീവനക്കാർ വെളിപ്പെടുത്തുന്നു.