കുടക്കച്ചിറ: "ഇപ്പോ തീര്‍ത്തുതരാം' എന്ന പതിവ് ഡയലോഗ് തന്നെയാണ് കേട്ടത്. സാങ്കേതികവിദ്യ ജർമനും. പക്ഷേ റോഡുപണി പത്തു മാസമായി നിന്നിടത്തുതന്നെ. ആരോടു പരാതി പറയണം എന്ന് നാട്ടുകാർക്കറിയില്ല.
പിഎംജിഎസ്വൈ പദ്ധതിയില്‍പ്പെടുത്തി 2024 നവംബര്‍ അവസാനമാണ് കുടക്കച്ചിറ പാറമട-കുരീക്കല്‍ നടുവില്മാവ്-പാലക്കാട്ടുമല റോഡ് നിര്‍മാണം ആരംഭിച്ചത്. ഒന്നാം ഘട്ടമായി സിമന്റുപാളി ഉറപ്പിച്ചു. തുടര്‍ന്ന് ഗുണനിലവാര പരിശോധനകൾ. പശ ഉപയോഗിച്ച് റോഡിന് ആവരണവുമിട്ടു. പിന്നെ കണ്ടത് പണി നീണ്ടുനീണ്ടുപോകുന്ന "കേരള' സാങ്കേതികവിദ്യ!
പശ ആവരണവും സിമന്റുപാളിയുമെല്ലാം പലയിടങ്ങളിലും പൊളിഞ്ഞു. യാത്ര ദുഷ്കരമായി. പശ ആവരണം വിരിച്ചശേഷം ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ടാറിംഗ് നടത്തുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം. ഇനിയെന്ത് "ടെക്നോളജി' ഇറക്കിയാലാണ് റോഡ് ഗതാഗതയോഗ്യമാകുക എന്ന ഉത്തരം കിട്ടാത്ത ചോദ്യമാണ് നാട്ടുകാരുടെ മുന്നിൽ.
Tags : local