ചേർത്തല: കൃപാസനം അഖണ്ഡജപമാല മഹാറാലി സമുദ്രതീരമായി മാറിയെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. കൃപാസനം അഖണ്ഡജപമാല മഹാറാലിയില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കുന്ന ദൈവമക്കള്‍ക്ക് ലഭിക്കുന്ന സമാധാനം, കൃപയുടെ സമാധാനം ലോകം മുഴുവനും വ്യാപിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.
സമാധാനത്തിനായി വേണ്ടിയുള്ള അഖണ്ഡജപമാല മഹാറാലി ലോകത്തിനു മുഴുവന്‍ സമാധാനവും സഹവര്‍ത്തിത്വവും രാജ്യങ്ങള്‍ തമ്മില്‍ ഐക്യവും അഖണ്ഡതയും പുലരാനിടയാകട്ടെയെന്നും ഡോ. ജയിംസ് റാഫേൽ ആനാപറമ്പില്‍ പറഞ്ഞു.
പ്രായഭേദമെന്യേ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസീസഹസ്രങ്ങള് റാലിയില്‍ അണിചേര്‍ന്നു. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയുടെ കടലോരത്തുള്ള കുരിശടിവലയം ചെയ്ത് റാലി ബസിലിക്കയിലേക്ക് എത്തിച്ചേര്‍ന്നു.
കൃപാസനം സ്പിരിച്വല്‍ അനിമേറ്റര്‍ ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍, കൃപാസനം മാനേജര്‍ സണ്ണി പരുത്തിയില്‍, വൈസ് ഡയറക്ടര്‍ തങ്കച്ചന് പനയ്ക്കല്‍, പിആര്‍ഒ അഡ്വ. എഡ്വേര്‍ഡ് തുറവൂര്‍, ജനറല്‍ സെക്രട്ടറി ടി.എക്സ്. പീറ്റര്‍, എച്ച്ആര്‍ മാനേജര്‍ ജോസഫ് അരൂര്‍, പബ്ലിക്കേഷന്‍ മീഡിയ സെക്രട്ടറി സിസ്റ്റര്‍ ജോമോള്‍ ജോസഫ്, എക്സിക്യൂട്ടീവ് കണ്‍വീനര്‍ റോബര്‍ട്ട് കണ്ണഞ്ചിറ, അലോഷ്യസ് തൈക്കല്‍, രതീഷ് ബാബു, മനോജ് തങ്കി, ജോസഫ് ഫെര്‍ണാണ്ടസ് തൈക്കാട്ടുശേരി, ജോസ് ബാബു കോതാട്ട് തുടങ്ങിയവർ നേതൃത്വം നല്കി.
Tags : local