കാഞ്ഞിരപ്പള്ളി: കാലീത്തീറ്റ കഴിച്ച് പശുക്കള്‍ ചത്താല്‍ പകരം പശുക്കളെ നല്‍കുന്നതിനും വിതരണം ചെയ്ത കമ്പനി അടച്ചുപൂട്ടുന്നതിനും ബില്‍ പാസാക്കിയതായി മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 21-ാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച കാലിത്തീറ്റയും ധാതുലവണ മിശ്രിതവും കോഴിത്തീറ്റയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഒട്ടനവധി ക്ഷേമപദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖലകളിൽ എല്ലാം വികസനങ്ങൾ കൊണ്ടുവന്നു. 65 ശതമാനത്തിലധികം റോഡുകളും ബിഎംബിസി നിലവാരത്തിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു. സ്ത്രീശക്തീകരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ബോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ റിജോ വാളാന്തറ, വാർഡ് മെംബർ മഞ്ജു മാത്യു, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കന്മാര് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് 21-ാം വാര്‍ഡില്‍ പഞ്ചായത്തംഗം മഞ്ജു മാത്യുവിന്റെ ശ്രമഫലമായി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സാംസ്കാരിക നിലയത്തിന്റെ നിർമാണം പൂര്‍ത്തീകരിച്ചത്.
Tags : local