തൊടുപുഴ: ഇടുക്കി നിയോജക മണ്ഡലത്തിലെ അടിമാലി-നത്തുകല്ല്, ചേലച്ചുവട്-വണ്ണപ്പുറം റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ടെൻഡർ നടപടികൾ പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന ടെൻഡർ അപ്രൂവൽ കമ്മിറ്റി യോഗം ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ തെരുവത്ത് ബിൽഡേഴ്സുമായി കരാർ ഒപ്പു വയ്ക്കാൻ അനുമതി നൽകി. അടിമാലി-നത്തുകല്ല് റോഡ് നിർമാണത്തിന് 45.57 കോടി രൂപയ്ക്കാണ് ടെൻഡർ.43.14 കോടി രൂപയ്ക്കാണ് ചേലച്ചുവട്-വണ്ണപ്പുറം റോഡിന്റെ പുനർ നിർമാണത്തിന് കരാർ നൽകുക. രേഖപ്പെടുത്തിയിരുന്നതിനേക്കാൾ 1.18 നിരക്ക് ശതമാനം താഴത്തിയാകും കരാറിൽ ഏർപ്പെടുക. ആറു കന്പനികൾ പേർ പങ്കെടുത്ത ടെൻഡർ നടപടികളിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കന്പനിക്കാണ് കരാർ നൽകിയിട്ടുള്ളത്.
കഴിഞ്ഞ മാസം 18നാണ് ടെൻഡർ ഓപ്പണ്‍ ചെയ്തത്. അതിനു ശേഷമാണ് ക്വോട്ട് ചെയ്ത നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ച നടത്തിയതും തീരുമാനത്തിലായതും. 26.25 കിലോമീറ്ററാണ് നത്തുകല്ല് റോഡ് പുനർ നിർമിക്കുന്നത്. ആറു ഘട്ടങ്ങളായാണ് നിർമാണം. ഇരട്ടയാർ പാലവും ഇതിൽ ഉൾപ്പെടും. 27 കിലോമീറ്റർ ദൈർഘ്യത്തിലാണ് ചേലച്ചുവട്-വണ്ണപ്പുറം റോഡ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി എട്ടു കലുങ്കുകളും നിർമിക്കും.
റോഡുകളിൽ ആറു കിലോമീറ്റർ ദൈർഘ്യത്തിൽ ക്രാഷ് ബാരിയറുകളും മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ ഐറിഷ് ഓടയും പൂർത്തീകരിക്കും കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നിർമാണം നടത്തുന്നത്.
Tags : local