എസ്ബിയിലേക്ക് പെണ്‍കുട്ടികളും അസംപ്ഷനിലേക്ക് ആണ്‍കുട്ടികളുമെത്തും
Sunday, June 30, 2024 6:49 AM IST
നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് നാളെ തുടക്കം

ചങ്ങനാശേരി: സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് നാളെ തുടക്കമാകുമ്പോള്‍ ഒരു നൂറ്റാണ്ടു പിന്നിട്ട ചങ്ങനാശേരി എസ്ബി, എഴര പതിറ്റാണ്ടോടടുക്കുന്ന അസംപ്ഷന്‍ ഓട്ടോണമസ് കോളജ് കാമ്പസുകള്‍ പുത്തന്‍ ചരിത്രം കുറിക്കും.

ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന ബിരുദ കോഴ്‌സുകളിലെ എസ്ബിയുടെ ക്ലാസ് മുറികളിലേക്ക് പെണ്‍കുട്ടികള്‍കൂടി എത്തും. സ്ത്രീ വിദ്യാഭ്യാസ രംഗത്തെ ഉന്നതകലാലയമെന്നു വിശേഷിപ്പിക്കുന്ന അസംപ്ഷനിലേക്ക് ആണ്‍കുട്ടികളും എത്തുന്നതോടെയാണ് ഈ രണ്ടു കോളജുകളും പുത്തന്‍ ഉണര്‍വിലേക്കു നീങ്ങുന്നത്.

എസ്ബി കോളജില്‍ ബിരുദ പഠനത്തിന് നാനൂറിലേറെ ആണ്‍കുട്ടികളും ഇരുനൂറ്റിയമ്പതിലേറെ പെണ്‍കുട്ടികളുമാണ് പ്രവേശനം നേടിയിരിക്കുന്നത്. മുന്‍കാലത്തെന്നതുപോലെതന്നെ ബികോം കോഴ്‌സില്‍ ചേരാന്‍ ഇക്കുറിയും വിദ്യാര്‍ഥികളുടെ നല്ലതിരക്കനുഭവപ്പെട്ടു.

വിവിധ ബിരുദ കോഴ്‌സുകളിലായി 150ലേറെ ആണ്‍കുട്ടികളാണ് അസംപ്ഷനില്‍ പ്രവേശനം നേടിയിരിക്കുന്നത്. സംസ്ഥാനത്ത് ഓട്ടോണമസ് പദവി ലഭിച്ച ആദ്യ കോളജുകളാണ് ചങ്ങനാശേരി അതിരൂപതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ബി, അസംപ്ഷന്‍ കോളജുകള്‍.

പ്രവേശനോത്സവം നാളെ

എസ്ബിയിലെ ബിരുദ കോഴ്‌സുകളുടെ പ്രവേശനോത്സവം നാളെ രാവിലെ പത്തിന് പൂര്‍വവിദ്യാഥിനി മിനി ആന്‍റണി ഐഎഎസ് ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം സ്വാഗതം ആശംസിക്കും.

അസംപ്ഷന്‍ കോളജിലെ പ്രവേശനോത്സവം നാളെ രാവിലെ പത്തിനു നടക്കും. എംജി സര്‍വകലാശാലാ മുന്‍വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.

പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് പാറത്തറ ആമുഖപ്രസംഗം നടത്തും. വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത്.