റോഡരികിൽനിന്നു മുറിക്കുന്ന മരങ്ങൾ അപ്പോൾത്തന്നെ റോഡിൽനിന്നു മാറ്റണം: ജോബ് മൈക്കിള്‍ എംഎൽഎ
Sunday, June 30, 2024 6:49 AM IST
കോട്ടയം: റോഡരികിലെ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ തടി റോഡരികില്‍ത്തന്നെ കൂട്ടിയിടുന്നത് അപകടങ്ങള്‍ക്കു കാരണമാകുമെന്നും ഇതു നീക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും ജോബ് മൈക്കിള്‍ എംഎല്‍എ. ജില്ലാ വികസന സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. മഴമാറിയാലുടന്‍ എംസി റോഡിലെ കുഴികളടയ്ക്കാന്‍ നടപടികള്‍ തുടങ്ങുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബസ് സ്റ്റാന്‍ഡ് പരിസരത്തും മുസ്‌ലിം പള്ളി പരിസരത്തും നടപ്പാതയിലെ ഇന്‍റര്‍ലോക്ക് കട്ടകള്‍ ഇളകിക്കിടക്കുകയാണെന്നും പുനര്‍വിന്യസിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിലെ കുഴികള്‍ മഴ മാറിയാലുടന്‍ അടിയന്തരമായി അടയ്ക്കണമെന്നും ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.

വിനോദസഞ്ചാരികള്‍ക്കു കൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ കുമരകം-മൂന്നാര്‍ റൂട്ടില്‍ ബസ് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കമെന്നു കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.

താലൂക്ക് വികസന സമിതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നു ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. താലൂക്ക് സമിതികളില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് കളക്ടറുടെ നിർദേശമുണ്ടായത്. താലൂക്ക്തല സമിതികള്‍ പുനസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചീഫ് വിപ്പ് എന്‍. ജയരാജ്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാല, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, അസിസ്റ്റന്‍റ് പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.