സിബു രചനയ്ക്ക് ഇനി ഗാന്ധിഭവന്‍ തണലേകും
Tuesday, July 2, 2024 12:38 AM IST
പത്തനാപുരം: അരങ്ങിലും ജീവിതത്തിലും വേഷ പകര്‍ന്നാട്ടങ്ങള്‍ നടത്തിയ നാടക കലാകാരന്‍. രോഗ ദുരിതങ്ങളില്‍പ്പെട്ട് ആരോരുമില്ലാതെ തെരുവിലേക്ക് പറിച്ചു നടപ്പെട്ട ജീവിതത്തിന് തണലേകി പത്തനാപുരം ഗാന്ധിഭവന്‍.

നാടകനടനും സംവിധായകനും നിർമാതാവും തിരുവനന്തപുരം 'രചന' നാടക സമിതിയുടെ ഉടമയുമായ സിബു (55) രചനയാണ് അന്തിയുറങ്ങാന്‍ ഇടമില്ലാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.

പ്രമേഹവും അനുബന്ധരോഗങ്ങളും തളര്‍ത്തി ഒന്നര മാസമായി സിബു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നു ഒരു മാസത്തിന് മുമ്പ് വലതുകാലിന് പൊട്ടലുണ്ടായി.

നിരവധി നാടകങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് അവസരവും ജീവിതവും നല്‍കിയ സിബു രചന എന്ന കലാകാരന് ഒടുവില്‍ തന്‍റെ ജീവിതം രക്ഷിക്കാന്‍ സുമനസുകളുടെ സഹായം തേടേണ്ടി വന്നു.

വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും ആണെങ്കിലും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. നാടകസമിതി നടത്തിപ്പിലെ പരാജയം വന്‍ സാമ്പത്തിക ബാധ്യതയ്ക്കാണ് വഴിവെച്ചത്. തുടര്‍ന്ന് കിടപ്പാടം വരെ നഷ്ടമാവുകയും ചെയ്തു.

സിബുവിന്‍റെ ജീവിതസാഹചര്യങ്ങള്‍ വിശദമാക്കി വന്ന പത്രവാര്‍ത്തയെ തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിഭവന്‍ കോഡിനേറ്ററുമായ സിദ്ദിഖ് മംഗലശേരി ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അതുല്യ പ്രതിഭയായ സിബു രചനയെ ഗാന്ധിഭവന്‍ ഏറ്റെടുത്തു.