കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പിടികൂടി
Monday, July 1, 2024 10:58 PM IST
പൂച്ചാക്കൽ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ പൂച്ചാക്കൽ പോലീസ് പിടികൂടി. പെരുമ്പളം പഞ്ചായത്തിൽ12-ാം വാർഡിൽ പനയ്ക്കൽ വീട്ടിൽ ജാക്സൺ (റോക്കി - 25) ആണ് പിടിയിലായത്. പെരുമ്പളത്ത് ജാക്സൺ വന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. വധശ്രമം, വീടുകയറി അക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കി റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ കാപ്പ പ്രകാരം ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇയാൾ പെരുമ്പളത്ത് എത്തിയത്. കാപ്പ ഉത്തരവ് ലംഘിച്ചതിന് പൂച്ചാക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിഐ ജോസ് എൻ.ആർ, എസ്ഐ സജീവ്കുമാർ.ഡി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, ടെൽസൺ തോമസ്, ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.