ഉത്സവ സീസൺ കഴിഞ്ഞപ്പോൾ കോഴിവില കുറഞ്ഞു
Tuesday, July 2, 2024 1:50 AM IST
കാസർഗോഡ്: ഈസ്റ്ററും വിഷുവും ബക്രീദുമെല്ലാം വന്ന കാലത്ത് കിലോയ്ക്ക് 180 രൂപ വരെയെത്തിയ കോഴിവില സീസൺ കഴിഞ്ഞപ്പോൾ 130ലേക്കെത്തി.

തമിഴ്നാട്ടിലെ ഫാമുകളിൽ നിന്നുള്ള കോഴിവരവ് കൂടിയതാണ് വില കുറയാൻ കാരണമായി പറയുന്നത്. വേനൽക്കാലത്ത് കടുത്ത ചൂടിൽ കോഴികൾ ചാകാൻ തുടങ്ങിയതോടെ ഫാമുകളിൽ പലതും തത്കാലം അടച്ചുപൂട്ടിയിരുന്നു.

ഇവയെല്ലാം ഇപ്പോൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതായി കച്ചവടക്കാർ പറയുന്നു.

അതേസമയം ആവശ്യക്കാരേറുമ്പോൾ വിലകൂട്ടുന്ന നടപടിയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നും പച്ചക്കറികളും കോഴിയും എത്തിക്കുന്നവർ സ്വീകരിക്കുന്നതെന്ന് ചില്ലറ വ്യാപാരികൾ പറയുന്നു.

കേരളത്തിൽ നിന്നുള്ള നാടൻ പച്ചക്കറികളുടെ വരവ് കുറഞ്ഞതോടെ പച്ചക്കറി വില കുത്തനെ ഉയരാൻ തുടങ്ങിയതും അവർ ചൂണ്ടിക്കാട്ടുന്നു.