കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്‍റീന്‍ അടഞ്ഞ നിലയിൽ, രോഗികൾ ദുരിതത്തിൽ
Sunday, June 30, 2024 5:47 AM IST
കാഞ്ഞിരപ്പള്ളി: ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍ ഒരാഴ്ചയായിട്ടും തുറന്ന് പ്രവർത്തനമാരംഭിച്ചില്ല. ഇതോടെ ജീവനക്കാരും രോഗികളും ദുരിതത്തിലായിരിക്കുകയാണ്.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കാന്‍റീന്‍ അടച്ചുപൂ‌ട്ടി‌യത്. കാന്‍റീനില്‍നിന്നു വാങ്ങിയ ബിരിയാണിയില്‍ പുഴുവിനു സമാനമായ ജീവിയെ കണ്ടെത്തുകയും തുടര്‍ന്ന് ആരോഗ്യവകുപ്പിന്‍റെ അന്വേഷണത്തിൽ അടച്ചുപൂട്ടുകയുമായിരുന്നു. ജീവനക്കാരിൽ ഒരാൾക്കൊഴികെ ബാക്കി ആർക്കും ഹെൽത്ത് കാർഡുണ്ടായിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ സ്വീകരിച്ച് എത്രയുംവേഗം കാന്‍റീന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും കാന്‍റീന്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ല.

പുതിയ ആശുപത്രി കെട്ടിടവളപ്പില്‍ സ്ഥിതിചെയ്യുന്ന കാന്‍റീന്‍ പ്രവര്‍ത്തനം നിലച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. നിലവില്‍ പുറത്തുള്ള കടകളാണ് ഇവരുടെ ആശ്രയം.

എല്‍ഡിഎഫ് ഭരിക്കുന്ന വാഴൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. കാന്‍റീൻ ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് ആശുപത്രി പരിപാലന സമിതി ചെയര്‍മാനും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ മുകേഷ് കെ. മണി അറിയിച്ചു. നിലവില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. എത്രയുംവേഗം കാന്‍റീന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമമെന്ന് മുകേഷ് കെ. മണി പറഞ്ഞു.

അതേസമയം, പോസ്റ്റ്മോർട്ടംമുറിക്ക് കീഴെ രണ്ട് മീറ്ററോളം മാത്രം മാറി കാന്‍റീന്‍റെ അടുക്കള പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതും ഇതോ‌ടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌.