മരക്കൊമ്പ് ഒടിഞ്ഞു വീണുണ്ടായ ഗതാഗത തടസം നീക്കിയെങ്കിലും അപകടാവസ്ഥ തുടരുന്നു
Sunday, July 7, 2024 8:13 AM IST
ചെമ്പന്തൊട്ടി: നെടിയേങ്ങ സർവീസ് സഹകരണ ബാങ്കിന് സമീപത്ത് ഓവുചാലിൽ നിൽക്കുന്ന വൻമരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വൈദ്യുത ലൈനിലേക്ക് വീണതിനെ തുടർന്നുണ്ടായ ഗതാഗതം തടസം നീക്കിയെങ്കിലും റോഡിൽ ഇപ്പോഴും അപകടാവസ്ഥ നിലനിൽക്കുന്നു.

മരം ഒടിഞ്ഞു വീണ വിവരമറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാർ ഉടൻ തന്നെ മരക്കൊമ്പ് ഭാഗികമായി മറിച്ചു മാറ്റി ലൈൻ ഉയർത്തി സുരക്ഷിതമാക്കിയതാടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചെമ്പന്തൊട്ടി സ്കൂളിൽ നിന്ന് ടൗണിലേക്കുള്ള വഴിമധ്യേയാണ് മരം പൊട്ടിവീണത്.

ഈ മരം ഓവുചാലിൽ നിൽക്കുന്നതിനാൽ മഴ പെയ്യുമ്പോൾ ഒഴുകി വരുന്ന വെള്ളം മരത്തിൽ തടഞ്ഞ് റോഡിലൂടെ ടൗണിലേക്കെത്തുന്ന സ്ഥിതിയാണ്. മുറിച്ചുമാറ്റിയ മരത്തിന്‍റെ ബാക്കി ഭാഗം റോഡിലേക്ക് നീണ്ടും നടപ്പാതയിലുമായി കിടക്കുന്നതിനാൽ അപകടാവസ്ഥ ഒഴിവായിട്ടില്ല.

സ്കൂളിലേക്ക് നടന്നു വരുന്ന വിദ്യാർഥികൾ മരക്കഷണങ്ങളിൽ തട്ടി വീഴുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ഈ മരത്തിന്‍റെ ശിഖരങ്ങൾ ഇതിനുമുമ്പും പലതവണ റോഡിലേക്ക് ഒടിഞ്ഞു വീണപ്പോഴൊക്കെ, മരം മുഴുവനായും മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർച്ചയായുണ്ടാകുന്ന അപകടാവസ്ഥ നിലനില്ക്കുന്ന ഈ മരം ഉടൻ തന്നെ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പിടിഎ ഭാരവാഹികളും നാട്ടുകാരും പരാതി നൽകിയിട്ടുണ്ട്.