ജില്ലാ ആശുപത്രിയിലെ സന്ദർശന സമയം: പകൽ സമയങ്ങളിൽ നിലവിലുള്ള രീതി തുടരും
Sunday, July 7, 2024 8:12 AM IST
കണ്ണൂർ: ജില്ലാ ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി തീരുമാന പ്രകാരം രോഗികളെ സന്ദർശിക്കുന്ന സമയം പകൽ സമയങ്ങളിൽ നിലവിലുള്ള രീതിയിൽ തുടരുവാനും രാത്രി ഒന്പതു മുതൽ രാവിലെ ആറുവരെ പാസ് മുഖേനയും തീരുമാനിച്ചു. അല്ലാതെ സന്ദർശകരെ അനുവദിക്കുന്നതല്ല എന്നും യോഗത്തിൽ തീരുമാനിച്ചു.

ഏച്ചുരിൽ രണ്ടുപിഞ്ചു കുഞ്ഞുങ്ങൾ ദാരുണമായി മുങ്ങിമരിച്ചത് പോസ്റ്റ്‌മോർട്ടം ചെയ്‌തില്ല എന്ന മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റായ വാർത്തയാണെന്നും ഇത്തരം വാർത്തകൾ നൽകുമ്പോൾ ആശുപത്രി അധികൃതരുമായി ഒന്ന് കൂടിയാലോചിച്ച് വാർത്ത നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തിൽ അഭിപ്രായപ്പെട്ടു.

ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും എച്ച്എംസി ചെയർമാനുമായ പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ടും എച്ച്എംസി കൺവീനറുമായ ഡോ. എം.കെ. ഷാജ് പ്രസംഗിച്ചു.