ഇഞ്ചുറി പറ്റാതെ ഇറ്റലി
ഇഞ്ചുറി പറ്റാതെ ഇറ്റലി
Wednesday, June 26, 2024 12:39 AM IST
ലൈപ്സിഗ്: 2024 യൂറോ കപ്പിൽ രണ്ടാംപകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ ഗോളുകൾ വീഴുന്നു. ക്രൊയേഷ്യക്കെതിരേ തോൽവിയെ ഉറ്റുനോക്കിയ ഇറ്റലി സ്റ്റോപ്പേജ് ടൈമിലെ ഗോളിലൂടെ സമനില പിടിച്ചു പ്രീക്വാർട്ടറിലെത്തി.

ഈ ടൂർണമെന്‍റിൽ രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ വീഴുന്ന ഒന്പതാമത്തെ ഗോളാണിത്. 1980ൽ ഗ്രൂപ്പ് ഘട്ടം ആരംഭിച്ചതു മുതൽ ഇത്രയും ഗോളുകൾ ഈ സമയത്തു വീഴുന്നത് ആദ്യമായാണ്.

ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ 98-ാം മിനിറ്റിൽ മാത്യാ സകാഗ്നി നേടിയ ഗോളിൽ ഇറ്റലി 1-1ന് ക്രൊയേഷ്യയുമായി സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽനിന്നു നാലു പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായി ഇറ്റലി പ്ലേ ഓഫിലെത്തിയപ്പോൾ രണ്ടു സമനില മാത്രമായി രണ്ടു പോയിന്‍റുള്ള ക്രൊയേഷ്യക്ക് നോക്കൗട്ട് പ്രതീക്ഷകൾക്കായി കാത്തിരിക്കണം.ശനിയാഴ്ച ഇറ്റലി-സ്വിറ്റ്സർലൻഡ് മത്സരത്തോടെ പ്രീക്വാർട്ടറിനു തുടക്കമാകും.

ലൂക്ക മോഡ്രിച്ചിലൂടെ 55-ാം മിനിറ്റിൽ ക്രൊയേഷ്യ മുന്നിലെത്തി. ഇതിനു തൊട്ടുമുന്പ് മോഡ്രിച്ച് ഒരു പെനാൽറ്റി നഷ്ടമാക്കിയിരുന്നു. ഈ ഗോളിൽ വിജയം ഉറപ്പിച്ചു സ്റ്റേപ്പേജ് ടൈം വരെ നീങ്ങിയ ക്രൊയേഷ്യയെ ഞെട്ടിച്ച് 81-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ സകാഗ്നി ഫൈനൽ വിസിലിനു സെക്കൻഡുകൾ മാത്രമുള്ളപ്പോൾ ക്രൊയേഷ്യൻ വലകുലുക്കി.


സ്പെയിൻ കുതിക്കുന്നു

ഡുസൽഡോർഫ്: ബെഞ്ചിലിരുന്നവരെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തി ഇറങ്ങിയ സ്പെയിൻ യൂറോ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഘട്ടം സന്പൂർണ ജയം സ്വന്തമാക്കി. ഫെറാൻ ടോറസ് നേടിയ ഗോളിൽ 1-0ന് അൽബേനിയയെ തോൽപ്പിച്ചു.

ഡാനി ഒൽമോ അൽബേനിയൻ പ്രതിരോധം കീറി മുറിച്ചു നൽകിയ പാസിലൂടെ 13-ാം മിനിറ്റിൽ ടോറസ് വല കുലുക്കി.

38 വയസും 289 ദിവസവും

38 വയസും 289 ദിവസവും പ്രായമുള്ളപ്പോൾ നേടിയ ഗോളിലൂടെ ലൂക്ക മോഡ്രിച്ച് യൂറോ ചാന്പ്യൻഷിപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ കളിക്കാരനെന്ന റിക്കാർഡ് സ്ഥാപിച്ചു. 2008ൽ ഓസ്ട്രിയയുടെ ഇവിക വാസ്ടിച്ചിന്‍റെ ( 38 വയസും 257 ദിവസവും) പേരിലുണ്ടായിരുന്ന റിക്കാർഡാണു തകർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.