വൻ നാണക്കേട് ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത് ലീഡു വഴങ്ങലാണ് ഇന്നലെ ഗാലെയിൽ കണ്ടത്. 514 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡായി കിവീസ് വഴങ്ങി. 2002ൽ പാക്കിസ്ഥാനെതിരേ 570 റണ്‍സ് വഴങ്ങിയതാണ് ഒന്നാം സ്ഥാനത്ത്.
രണ്ടുദിനം ശേഷിക്കേ ഇന്നിംഗ്സ് തോൽവി ഒഴിവാക്കുക എന്നതാണ് ന്യൂസിലൻഡിന്റെ ഏക ലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ അതിനുള്ള ശ്രമമാണ് കിവീസ് നടത്തുന്നത്. ഡിവോണ്‍ കോണ്‍വെ(61), കെയ്ൻ വില്യംസണ് (46) എന്നിവർ രണ്ടാം ഇന്നിംഗ്സിൽ പൊരുതി. ടോം ബ്ലണ്ടെൽ (47), ഗ്ലെൻ ഫിലിപ്സ് (32) എന്നിവരാണ് ക്രീസിൽ.