ഈ യൂറോപ്പിൽ ഗോൾ നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള, അല്ലെങ്കിൽ xG vs ഗോൾ കണക്കിൽ മുന്നിലുള്ളത് ആതിഥേയരായ ജർമനിയാണ്. 3.54 ആണ് ജർമനിയുടെ xG റേറ്റ്. ഗോൾ സാധ്യത ഗോളാക്കി മാറ്റാനുള്ള കഴിവ് 3.46ഉം. ഈ യൂറോ കപ്പിൽ ഗോൾ കണ്‍വേർഷൻ റേറ്റിലും ജർമനിക്കാണ് ഒന്നാം സ്ഥാനം, 25 ശതമാനം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ (22.7%) രണ്ടാം സ്ഥാനത്തുണ്ട്.
നിലവിലെ ചാന്പ്യന്മാരായ ഇറ്റലിയുടെ xG റേറ്റ് 1.72 ആണ്. xG vs ഗോൾ 0.28ഉം ഗോൾ കണ്‍വേർഷൻ ശതമാനം 14.3ഉം മാത്രം. 2020 യൂറോ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന്റെ xG vs ഗോൾ 0.61, ഗോൾ കണ്‍വേർഷൻ റേറ്റ് 13.3% എന്നതാണ് കണക്ക്.
കലങ്ങി മറിഞ്ഞ് ഗ്രൂപ്പുകൾ ആദ്യരണ്ടു റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇറ്റലി, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നെതർലൻഡ്സ്, ബെൽജിയം ടീമുകൾക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാനായിട്ടില്ല. ഗ്രൂപ്പ് ബിയിൽ സ്പെയിനിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇറ്റലി. ഒരു പോയിന്റുമായി ക്രൊയേഷ്യ നാലാമതും. ഇറ്റലിയും ക്രൊയേഷ്യയും തമ്മിലാണ് അവസാന പോരാട്ടം. ജയിക്കുന്ന ടീമിന് പ്രീക്വാർട്ടർ സാധ്യതയുണ്ട്. അതേസമയംതന്നെ സ്പെയിനും അൽബേനിയയും ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയിൽ നാലു പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതാണ്. സ്ലോവേനിയയ്ക്കെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് അവസാന 16ൽ ഇടംലഭിക്കൂ. അല്ലെങ്കിൽ ഡെന്മാർക്ക് x സെർബിയ മത്സരഫലം ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
ഗ്രൂപ്പ് ഡിയിൽ നെതർലൻഡ്സിനും ഫ്രാൻസിനും നാല് പോയിന്റ് വീതം. ഓസ്ട്രിയയ്ക്ക് മൂന്നും. അവസാന മത്സരത്തിൽ നെതർലൻഡ്സ് ഓസ്ട്രിയയെയും ഫ്രാൻസ് പോളണ്ടിനെയും നേരിടും. ഗ്രൂപ്പ് ഇയിൽ നാലു ടീമിനും മൂന്ന് പോയിന്റാണ്.