ഇവരെ കുത്തിക്കൊന്നശേഷം പണം അപഹരിച്ച് വീടിനു തീയിട്ടു എന്നാരോപിച്ച് ഹാക്കമാഡയെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ച ഹാക്കമാഡ പോലീസിന്റെ മർദനത്തിൽ പിന്നീടെല്ലാം സമ്മതിച്ചതായി പറയുന്നു. 1968ൽ കോടതി വധശിക്ഷ വിധിച്ചു.
എന്നാൽ, പോലീസ് ഹാജരാക്കിയ ഡിഎൻഎ തെളിവുകളിൽ അടക്കം പൊരുത്തക്കേടുണ്ടെന്ന വാദത്തിൽ കോടതി 2014ൽ ഹാക്കമാഡയ്ക്കു പുനർവിചാരണ അനുവദിച്ചു. ഇതേത്തുടർന്ന് ജയിൽമോചിതനായ ഹാക്കമാഡയെ ഇപ്പോൾ 91 വയസുള്ള സഹോദരി ഹിക്കെഡോ ആണു സംരക്ഷിക്കുന്നത്. പോലീസ് കൃത്രിമമായി തെളിവുകളുണ്ടാക്കി എന്നു കണ്ടെത്തിയാണു കോടതി ഇന്നലെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.