തന്നെ കുടുക്കാനായി വ്യാജ പരാതി നല്കിയിരിക്കുകയാണെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്നും പഠനത്തെ ബാധിക്കുമെന്നും വിദ്യാര്‍ഥിനിയുടെ അഭിഭാഷകന് വാദിച്ചു. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകനും അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരനെതിരേ ആരോപിക്കുന്ന കാര്യങ്ങളുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു.