കോടതി ഫീസ് വർധന: ധനബിൽ നിയമസഭ പരിഗണിക്കുന്പോൾ പരിശോധിക്കുമെന്നു ധനമന്ത്രി
കോടതി ഫീസ് വർധന: ധനബിൽ നിയമസഭ പരിഗണിക്കുന്പോൾ പരിശോധിക്കുമെന്നു ധനമന്ത്രി
Thursday, June 27, 2024 1:55 AM IST
തിരുവനന്തപുരം: കോടതി ഫീസുകളിൽ വരുത്തിയിട്ടുള്ള വർധന നിയമസഭയിൽ ധനബിൽ പരിഗണിക്കുന്ന ഘട്ടത്തിൽ വിശദമായി പരിശോധിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

കെ.കെ. രമയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വർഷങ്ങൾക്കു മുൻപ് ചില ഫീസുകൾ പരിഷ്കരിക്കുന്നതിന് സഭയിൽ പൊതു നിലപാട് ഉണ്ടായിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടായിട്ടുള്ളത്.

നിലവിലുള്ള 50 രൂപ പെറ്റീഷൻ ഫീസ് ഒരു ലക്ഷം വരെയുള്ള കേസുകളിൽ 200 രൂപയായും 5 ലക്ഷംരൂപ വരെയുള്ളവയിൽ അവകാശവാദ തുകയുടെ അരശതമാനവും അതിന് മുകളിലുള്ള തുകയ്ക്ക് അതിന്‍റെ 2 ശതമാനവുമായാണ് (പരമാവധി 2 ലക്ഷം രൂപ) കോടതി ഫീസ് വർധിപ്പിച്ചത്.

ചെക്ക് കേസുകൾ ഫയൽ ചെയ്യുന്പോൾ നിലവിൽ പെറ്റീഷൻ ഫീസ് 10 രൂപയായിരുന്നു.

ഇതിൽ 10,000 രൂപ വരെയുള്ള ചെക്കുകളിൽ 200 രൂപയായും 10,000ത്തിനു മുകളിലുള്ള ചെക്കുകളുടെ കാര്യത്തിൽ തുകയുടെ 5 ശതമാനവും പരമാവധി 3 ലക്ഷം രൂപയുമായി ഉയർത്തി. കുടുംബക്കോടതിയിൽ ഫയൽ ചെയ്യുന്ന മറ്റ് കേസുകൾക്കൊന്നും ഫീസ് വർധനയില്ല.

വി.കെ. മോഹനൻ കമ്മീഷന്‍റെ പൂർണ റിപ്പോർട്ട് വരേണ്ടതുണ്ട്. ഇപ്പോൾ ഉന്നയിച്ച വിഷയങ്ങൾ ഉൾപ്പെടെ വിദഗ്ധ സമിതി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.