നടപടിക്രമത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്
നടപടിക്രമത്തിലെ അനൗചിത്യം  ചൂണ്ടിക്കാട്ടി സ്പീക്കർക്ക്  പ്രതിപക്ഷനേതാവിന്‍റെ കത്ത്
Thursday, June 27, 2024 1:55 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതിവിധി ലംഘിച്ച് ശിക്ഷയിളവു നൽകാനുള്ള സർക്കാർ നടപടി സംബന്ധിച്ച് കെ.കെ. രമ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചുകൊണ്ട് സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കത്തു നൽകി.

പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെക്കുറിച്ചു മറുപടി പറയേണ്ടത് ആഭ്യന്തര, ജയിൽ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇതുസംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്.

സർക്കാർ ഫയലുകൾ സംബന്ധിച്ച് ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിനു യാതൊരു ബന്ധവും ഇല്ലെന്നിരിക്കേ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നതാണ്.

സർക്കാരിന്‍റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാമെന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.

പാർലമെന്‍ററി മര്യാദകളുടെ ഭാഗമായി സ്പീക്കറുടെ റൂളിംഗിനെ അംഗീകരിക്കുന്പോഴും ന്യായമായ പ്രതിപക്ഷ അവകാശങ്ങൾ തൊടുന്യായങ്ങൾ പറഞ്ഞു തുടർച്ചയായി നിഷേധിക്കപ്പെടുന്നതിലുള്ള ശക്തമായ പ്രതിഷേധം പ്രതിപക്ഷനേതാവ് സ്പീക്കറെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.