ഗണേഷിന്‍റെ ആക്‌ഷന് സിഐടിയുവിന്‍റെ കട്ട്; ഡ്രൈവിംഗ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം
ഗണേഷിന്‍റെ ആക്‌ഷന് സിഐടിയുവിന്‍റെ കട്ട്; ഡ്രൈവിംഗ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം
Thursday, June 27, 2024 1:55 AM IST
റെനീഷ് മാത്യു

കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സിഐടിയുവിന്‍റെ മുന്നിൽ മുട്ടുമടക്കി ഗതാഗതവകുപ്പും മന്ത്രിയും. പുതിയ പരിഷ്കാരങ്ങളുമായുള്ള ഉത്തരവ് പുറത്തിറക്കി. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കി. നേരത്തേ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം.

3000 അപേക്ഷകൾ നിലവിൽ കെട്ടിക്കിടക്കുന്ന ഓഫീസുകളിൽ 40 പേരുടെ ഒരു ബാച്ച് ഡ്രൈവിംഗ് ടെസ്റ്റ് അഡീഷണൽ ബാച്ചായി നടത്താം. നേരത്തേ ഒരു മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്‌ടർ മാത്രമുള്ള ഓഫീസുകളിൽ 40 ടെസ്റ്റും രണ്ട് പേരുള്ളടത്ത് 80 ടെസ്റ്റും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

ഓരോ ഡ്രൈവിംഗ് സ്കൂളിനും യോഗ്യതയുള്ള ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ വേണമെന്നും ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുന്പോൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ സാന്നിധ്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും മുൻ ഉത്തരവിൽ പറഞ്ഞിരുന്നു.

എന്നാൽ, പുതിയ ഉത്തരവിൽ ഡ്രൈവിംഗ് ഇന്‍സ്ട്രക‌്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ലെന്നും ഡ്രൈവിംഗ് സ്‌കൂളുകളുടെ പരിശോധനയില്‍ അവിടെ ഇന്‍സ്ട്രക‌്ടർമാരുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മതിയെന്നും പറയുന്നു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ വലിയ പ്രതിഷേധങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ മുന്‍പ് രണ്ടുതവണ സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയിരുന്നു. എന്നാല്‍, മറ്റ് സംഘടനകള്‍ പ്രതിഷേധത്തില്‍നിന്നു പിന്നോട്ടുപോയിരുന്നെങ്കിലും സിഐടിയു സമരവുമായി മുന്നോട്ടുപോകുകയായിരുന്നു.

കഴിഞ്ഞ 10 ദിവസമായി സിഐടിയു സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിഐടിയു നേതാക്കള്‍ ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍കൂടി മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയിരിക്കുന്നത്. പുതിയ ഉത്തരവിറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കുന്നുവെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.