ക്ഷീരമേഖലയിലെ സാങ്കേതികമുന്നേറ്റം കർഷകർക്കും ഗുണകരമാക്കണം: മന്ത്രി
ക്ഷീരമേഖലയിലെ സാങ്കേതികമുന്നേറ്റം  കർഷകർക്കും ഗുണകരമാക്കണം: മന്ത്രി
Thursday, June 27, 2024 1:55 AM IST
കൊച്ചി: ക്ഷീരമേഖലയിലെ സാങ്കേതികമുന്നേറ്റം കർഷകർക്കുകൂടി ഗുണകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. പ്രഥമ ഏഷ്യ-പസഫിക് റീജണൽ ഡെയറി കോൺഫറൻസ് കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയാണ് സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്ക് ഊർജം പകർന്നത്. 3,000 ലേറെ സഹകരണ ക്ഷീരസംഘങ്ങളാണ് കേരളത്തിലെ ക്ഷീരമേഖലയുടെ കരുത്ത്. 25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ വാർഷിക ക്ഷീരോത്പാദനം. മിൽമയുടെ പ്രവർത്തനം രാജ്യത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയവും നാഷണൽ ഡെയറി ഡെവലപ്‌മെന്‍റ് ബോർഡും (എൻഡിഡിബി ) ഇന്‍റർനാഷണൽ ഡെയറി ഫെഡറേഷനും (ഐഡിഎഫ്) ചേർന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ് മുഖ്യപ്രഭാഷണം നടത്തി.

ക്ഷീരമേഖലയിലെ പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ ഇന്ത്യ മാതൃകയാണെന്ന് ഐഡിഎഫ് പ്രസിഡന്‍റ് ഡോ. പിയർ ക്രിസ്റ്റ്യാനോ ബ്രസാലെ ആമുഖപ്രഭാഷണത്തിൽ പറഞ്ഞു.

കേന്ദ്ര അനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിംഗ് വകുപ്പ് സെക്രട്ടറി അൽക്ക ഉപാധ്യായ, അരുണാചൽ പ്രദേശ് ക്ഷീരവകുപ്പ് മന്ത്രി ഗബ്രിയേൽ ഡെൻവാങ് വാങ്‌സു, എൻഡിഡിബി ചെയർമാൻ ഡോ. മീനേഷ് ഷാ തുടങ്ങിയവർ പ്രസംഗിച്ചു.

കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ 20 രാജ്യങ്ങളിൽനിന്നുള്ള 1000 പ്രതിനിധികളും 500 കർഷകരും പങ്കെടുക്കുന്നുണ്ട്.

ക്ഷീരമേഖലയിൽ നവീകരണം വേണം: കേന്ദ്രമന്ത്രി

കൊച്ചി: ക്ഷീരമേഖലയിൽ കൂടുതൽ വളർച്ചയ്ക്കു കാലഘട്ടത്തിനൊത്ത നവീകരണം അനിവാര്യമാണെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. ഏഷ്യ-പസഫിക് മേഖലാ ഡെയറി സമ്മേളനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ രംഗത്ത് നൂതന സാങ്കേതികവിദ്യകളും പുതിയ വിപണിസാധ്യതകളും കണ്ടെത്തണം. രാജ്യത്തെ നൂറു ദശലക്ഷം കുടുംബങ്ങളുടെ ജീവിതമാർഗമായ ക്ഷീരമേഖല 1.4 ദശലക്ഷം ജനങ്ങൾക്ക് പോഷകാഹാരസുരക്ഷ ഉറപ്പാക്കുന്നു.

ക്ഷീരമേഖലയിൽ കർഷകസൗഹൃദ നൂതന രീതികൾ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.