നികേഷ് കുമാർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സാധ്യത
നികേഷ് കുമാർ  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ  സ്ഥാനാർഥിയാകാൻ സാധ്യത
Thursday, June 27, 2024 1:55 AM IST
കണ്ണൂർ: സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിനായി മാധ്യമപ്രവർത്തനം ഉപേക്ഷിച്ച റിപ്പോർട്ടർ ടിവി എഡിറ്റർ എം.വി. നികേഷ്കുമാർ കണ്ണൂരിൽ സജീവമാകുമെന്നു സൂചന. സിപിഎമ്മിൽ സജീവമാകാനാണു നികേഷിന്‍റെ തീരുമാനം. തന്‍റെ രാഷ്‌ട്രീയ പ്രവർത്തന മേഖലയായി കണ്ണൂർ ജില്ല തെരഞ്ഞെടുക്കുമെന്നാണു കരുതുന്നത്.

സിപിഎം ജില്ലാ കമ്മിറ്റിയിലേക്കു നികേഷ് കുമാറിനെ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ജില്ലാ കമ്മിറ്റിയിൽ ഒഴിവില്ലാത്തതിനാൽ ഇപ്പോൾ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയ ശേഷം അടുത്ത പാർട്ടി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗമാക്കാനാണു സാധ്യത. അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.

സിപിഎമ്മിൽനിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് സിഎംപി രൂപവത്കരിച്ച് യുഡിഎഫിനൊപ്പം നിന്ന എം.വി.രാഘവന്‍റെ മകനായ നികേഷ്കുമാർ സിഎംപിയിലുണ്ടായ പിളർപ്പിനെത്തുടർന്ന് സിപിഎം അനുകൂല പക്ഷത്തായിരുന്നു. പിന്നീട് സിപിഎമ്മിനൊപ്പം ചേരുകയായിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാർഥിയായി യുഡിഎഫിലെ കെ.എം. ഷാജിക്കെതിരേ സിപിഎം ചിഹ്നത്തിൽ നികേഷ്കുമാർ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.

കണ്ണൂരിലേക്ക് തട്ടകം മാറ്റുന്നതിന്‍റെ ഭാഗമായി നികേഷ്കുമാർ താമസം കണ്ണൂരിലേക്കു മാറ്റിയിട്ടുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നികേഷ് കുമാർ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ തളിപ്പറന്പിലോ മട്ടന്നൂരിലോ മത്സരിക്കാനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.