കലാമണ്ഡലം ചാൻസലറായി നിയമിച്ച മല്ലികാ സാരാഭായിക്കു വേതനം രണ്ടു ലക്ഷം
കലാമണ്ഡലം ചാൻസലറായി നിയമിച്ച മല്ലികാ സാരാഭായിക്കു വേതനം രണ്ടു ലക്ഷം
Wednesday, June 26, 2024 1:43 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ഗവർണറെ ഒഴിവാക്കാൻ കേരള കലാമണ്ഡലം കൽപിത സർവകലാശാലാ ചാൻസലറായി പ്രതിഫലമില്ലാതെ നിയമിച്ച മല്ലികാ സാരാഭായിക്കു വേതനമായി രണ്ടു ലക്ഷം രൂപ അനുവദിച്ച് സർക്കാർ.

സംസ്ഥാനത്തിനു സാന്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വ്യവസ്ഥയോടെ, ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കി നിയമിച്ച പ്രശസ്ത നർത്തകികൂടിയായ മല്ലികാ സാരാഭായിക്ക് ഓണറേറിയം ഇനത്തിൽ 1.75 ലക്ഷം രൂപയും ഓഫീസ് ചെലവുകൾക്കായി 25,000 രൂപയും അടക്കം രണ്ടു ലക്ഷം രൂപ വീതം നൽകാൻ സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് രൂക്ഷമായിരിക്കേയാണ് 2022 ഡിസംബറിൽ കേരള കലാമണ്ഡലം കൽപിത സർവകലാശാലാ ചാൻസലറായി മല്ലികാ സാരാഭായിയെ സർക്കാർ നിശ്ചയിച്ചത്.

ഓരോ സർവകലാശാലയിലും അതത് മേഖലയിലെ വിദഗ്ധരെ ചാൻസലർമാരായി നിയമിക്കാൻ നിശ്ചയിച്ചു ബില്ലും സർക്കാർ പാസാക്കിയിരുന്നു. ഇതിനിടെയായിരുന്നു കൽപിത സർവകലാശാലയിലെ ചാൻസലറെ അതതു സ്പോണ്‍സറിംഗ് ഏജൻസിക്കു നിയമിക്കാമെന്ന യുജിസി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കലാമണ്ഡലത്തിൽ സംസ്ഥാന സർക്കാർ, ഗവർണറെ ഒഴിവാക്കി മല്ലികാ സാരാഭായിയെ നിയമിച്ചത്.

കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ സ്പോണ്‍സറിംഗ് ഏജൻസി സംസ്ഥാന സർക്കാരായിരുന്നു. 2007 മുതൽ ഗവർണറായിരുന്നു കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ.

എന്നാൽ, ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാത്തതിനാൽ മറ്റു സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം പരാജയപ്പെട്ടു. പിന്നീട് സർവകലാശാലാ ഭേദഗതി ബിൽ ഗവർണർ, രാഷ്‌ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.

കലാമണ്ഡലത്തിൽ ചാൻസലറായി പ്രതിഫലമില്ലാതെ മല്ലികാ സാരാഭായിയെ നിയമിച്ചെങ്കിലും പിന്നീട്, ഓണറേറിയം അനുവദിക്കണമെന്നാവശ്യപ്പെട്ടു കലാമണ്ഡലം രജിസ്ട്രാർ സർക്കാരിനു കത്തു നൽകി. മൂന്നു ലക്ഷം രൂപയായിരുന്നു ഓണറേറിയമായി ആവശ്യപ്പെട്ടിരുന്നത്.

സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് കലാമണ്ഡലത്തിലെ ജീവനക്കാർക്കു ശന്പളം പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു ലക്ഷങ്ങൾ പ്രതിഫലമായി അനുവദിച്ചത്.

മുൻകാല പ്രാബല്യത്തിൽ കുടിശിക ഓണറേറിയവും അലവൻസുകളുംകൂടി അനുവദിച്ചാൽ അരക്കോടിയോളം രൂപയെങ്കിലും ഇവർക്കായി നൽകേണ്ടി വരുമത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.