ഹോംനഴ്സുമാരുടെ റിക്രൂട്ടിംഗ്: നിയമനിർമാണം നടത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ
ഹോംനഴ്സുമാരുടെ റിക്രൂട്ടിംഗ്:  നിയമനിർമാണം നടത്തണമെന്നു  മനുഷ്യാവകാശ കമ്മീഷൻ
Wednesday, August 17, 2022 1:11 AM IST
തിരുവനന്തപുരം: ഹോം നഴ്സുമാരെ ജോലിക്കു നൽകുന്ന ഏജൻസികളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാനും ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്‍റണി ഡൊമിനിക് ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.

അനുദിനം തഴച്ചുവളരുന്ന ഹോം നഴ്സിംഗ് വ്യവസായം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പരാതിയിലാണു നടപടി.

ഹോം നഴ്‌സുമാരുടെയും അവരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെയും എണ്ണം അനുദിനം വർധിച്ചുവരികയാണെന്നു കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഹോം നഴ്സുമാരുടെ സഹായം ആവശ്യമായി വരുന്ന വയോജനങ്ങളുടെയും എണ്ണം വർധിച്ചുവരുന്നു. ആരോഗ്യകരമായ കീഴ് വഴക്കങ്ങളോടെ ഇവരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ പ്രവർത്തിക്കണം. ഇത്തരം ഏജൻസികൾക്കു നിയന്ത്രണം കൊണ്ടുവരേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണ്.


ഹോം നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കു മേൽ സർക്കാരിനു യാതൊരു നിയന്ത്രണാധികാരവുമില്ലെന്നു സാമൂഹിക നീതി വകുപ്പ് കമ്മീഷനെ അറിയിച്ചു. ഹോം നഴ്സുമാർക്ക് പര്യാപ്തമായ പരിശീലനം നൽകണം.

റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, പ്രവർത്തനം, നിയന്ത്രണം, ഹോം നഴ്സുമാരുടെ പരിശീലനം തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ സാമൂഹിക നീതി വകുപ്പിനെയോ ഏൽപ്പിക്കാവുന്നതാണെന്ന് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. കുസുമം ആർ. പുന്നപ്ര സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.