ഡ്രീസ് മാർട്ടെൻസിന്റെ (21) ഗോളിൽ പിന്നിലായ ലിവർപൂൾ ഡീജാൻ ലോവ്റെനിലൂടെ (65) സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഗ്രൂപ്പ് എഫിൽ ലിവർപൂളിന് 10ഉം നാപ്പോളിക്ക് ഒന്‍പതും റെഡ് ബുള്ളിന് ഏഴും പോയിന്റാണുള്ളത്.
വലൻസിയയ്ക്കെതിരേ ചെൽസിക്കായി കൊവാസിച്ച് (41), പുലിസിച്ച് (50) എന്നിവരാണ് ഗോൾ നേടിയത്. എന്നാൽ, സോളർ (40), ഡാനിൽ വാസ് (82) എന്നിവർ വലൻസിയയ്ക്കായി ലക്ഷ്യംകണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയാക്സ് 2-0ന് ലിലെയെ കീഴടക്കി. 10 പോയിന്റുള്ള അയാക്സ് ആണ് ഒന്നാമത്. ചെൽസിക്കും വലൻസിയയ്ക്കും എട്ട് പോയിന്റ് വീതമാണ്.