ഏറുകൊണ്ട ഉടന്‍തന്നെ ചികിത്സയ്ക്കു വിധേയനായ രോഹിത് പിന്നീട് പരിശീലനത്തിനിറങ്ങിയില്ല. രോഹിത് ചികിത്സയിലാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ടീമുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്ത് തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു പരിശീലന സെഷന്. വിക്കറ്റ്കീപ്പിംഗ് പരിശീലനത്തിനായി താരം കൂടുതല്‍ സമയം ചെലവഴിച്ചു. സഞ്ജു സാംസണ് വിക്കറ്റ്കീപ്പിംഗില് പരിശീലനം നടത്തിയില്ല. മലയാളിതാരം മറ്റുള്ളവര്‍ക്കൊപ്പം ഫീല്‍ഡിംഗ് പരിശീലനത്തിലായിരുന്നു.
കോഹ്ലിയെ മറികടക്കാന്‍ എട്ട് റണ്‍സ് ബംഗ്ലാദേശിനെതിരേയുള്ള ട്വന്റി 20 പരമ്പരയില്‍ എട്ട് റണ്‍സ് കൂടി നേടിയാല്‍ രോഹിത് ശര്‍മയ്ക്ക് ഈ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കാനാകും. നിലവിൽ കോഹ് ലിയാണ് മുന്നിൽ. പരന്പരയിൽ കോഹ്ലിക്കു വിശ്രമം നല്‍കിയതിനെത്തുടര്‍ന്ന് രോഹിതാണ് ഇന്ത്യയെ നയിക്കുന്നത്. ഇതുകൊണ്ട് രോഹിതിന് റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. ട്വന്റി 20യില്‍ റണ്‍സ് വേട്ടയില്‍ ഒന്നാം സ്ഥാനത്തിനായി ഇരുവരും തമ്മിലാണ് പോരാട്ടം നടക്കുന്നത്.
അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവും റണ്സുള്ളവര് വിരാട് കോഹ്ലി (ഇന്ത്യ) 67 ഇന്നിംഗ്സില്‍ 2450 റൺസ്
രോഹിത് ശര്‍മ (ഇന്ത്യ) 90 ഇന്നിംഗ്സില്‍ 2443 റൺസ്
മാര്ട്ടിന് ഗപ്ടില്‍ (ന്യൂസിലൻഡ്) 76 ഇന്നിംഗ്സില്‍ 2285 റൺസ്
ഷൊയ്ബ് മലിക് (പാക്കിസ്ഥാൻ) 104 ഇന്നിംഗ്സില്‍ 2263 റൺസ്
ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലൻഡ്) 70 ഇന്നിംഗ്സില്‍ 2140 റൺസ്