കേന്ദ്ര സർക്കാർ ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടിയതും നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ വളം കന്പനികൾക്കു ജിഎസ്ടി ഒഴിവാക്കുമെന്ന പ്രതീക്ഷയുമാണ് ഫാക്ട് ഉൾപ്പെടെയുള്ള വളംകന്പനി ഓഹരികൾക്കു നേട്ടമായത്.
ഫാക്ടിന്റെ 90 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ കൈയിലാണ്. 10 ശതമാനം ഓഹരികൾ മാത്രമാണ് പൊതു ഓഹരിയുടമകളുടെ കൈവശമുള്ളത്.
2,883% വളർച്ച കഴിഞ്ഞ കുറച്ചു കാലങ്ങളായി ഫാക്ട് ഓഹരികൾ മുന്നേറ്റത്തിലാണ്. 2018 നവംബർ ഒന്നിനു വെറും 36.85 രൂപയായിരുന്ന ഓഹരിയാണ് ഇന്നലെ 1,090 രൂപയിലെത്തിയത്. ഓഹരിയുടമകൾക്കു കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ 2,883 ശതമാനത്തിലധികം നേട്ടം; ഒരു വർഷംകൊണ്ട് 161 ശതമാനവും.