സാംസംഗ് ജീവനക്കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു
സാംസംഗ് ജീവനക്കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു
Wednesday, September 25, 2024 1:38 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിലെ സാംസംഗ് ജീവനക്കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു. ശന്പളം കൂട്ടുക, ജോലിസമയം വെട്ടിച്ചുരുക്കുക എന്നീ ആവശ്യങ്ങളുമായി കന്പനിയിലെ ആയിരത്തിലേറെ തൊഴിലാളികളാണ് സമരം നടത്തുന്നത്. എന്നാൽ, തൊഴിലാളികൾ സമരം മുന്നോട്ട് കൊണ്ടുപോകുകയാണെങ്കിൽ കന്പനിക്ക് കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.

ജോലി ചെയ്തില്ലെങ്കിൽ ശന്പളവും നൽകില്ലെന്ന നിലപാടിലാണ് അധികൃതർ. കൂടാതെ നാല് ദിവസത്തിനകം തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടാതിരിക്കാനുള്ള കാരണങ്ങൾ തൊഴിലാളികൾ കന്പനിയോട് വിശദീകരിക്കേണ്ടി വരും എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.കന്പനി കാരണംകാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതോടെ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാരിൽ ചിലർ ജോലിയിൽ തിരിച്ചു കയറിയിട്ടുണ്ട്.

സെപ്റ്റംബർ ഒന്പതിന് സാംസംഗിന്‍റെ ഗൃഹോപകരണങ്ങൾ നിർമിക്കുന്ന ഫാക്‌ടറിക്ക് സമീപമുള്ള താത്കാലിക ടെന്‍റിലാണ് സമരം തുടങ്ങിയത്. 2024 ജൂലൈ 25ന്, സിഐടിയു നേതാവ് ഇ. മുത്തുകുമാറിന്‍റെ നേതൃത്വത്തിൽ സാംസംഗ് ജീവനക്കാർ സാംസംഗ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (എസ്ഐഡബ്ല്യുയു) എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു. 1455 തൊഴിലാളികളെ അംഗങ്ങളായി ഉൾപ്പെടുത്തി. എന്നാൽ രജിസ്ട്രേഷന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല.

കന്പനിക്കെതിരേ വ്യാപകമായ വിമർശനങ്ങളാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അർഹമായ അപ്രൈസലോ വേതനമോ കന്പനി നൽകുന്നില്ലെന്നും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു.

എട്ട് മണിക്കൂറായി ജോലിസമയം ചുരുക്കുക, അപ്രൈസൽ വർധിപ്പിക്കുക, പ്രതിമാസ വരുമാനം 25,000 രൂപയിൽനിന്ന് 36,000 രൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികളുടെ സമരം. സമരം കന്പനിയുടെ 80 ശതമാനം ഉത്പാദനത്തെയും ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. സാംസംഗിന്‍റെ സൗത്ത് കൊറിയയിലെ നാഷണൽ സാംസംഗ് ഇലക്‌ട്രോണിക്സ് യൂണിയനും സമരത്തോട് അനുകൂല നിലപാട് സ്വീകരിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

സമരം ഇന്ത്യയുടെ കുതിപ്പിനെ ബാധിക്കുമെന്ന്

സാംസംഗിന്‍റെ ശ്രീപെരുന്പത്തൂർ പ്ലാന്‍റിൽ നടന്നുകൊണ്ടിരിക്കുന്ന തൊഴിലാളിസമരം പരിഹരിക്കപ്പെടാതെ തുടർന്നാൽ ആഗോള ഉത്പാദനരംഗത്തെ ശക്തികേന്ദ്രമാകാനുള്ള ഇന്ത്യയുടെ മോഹങ്ങളെ അപകടത്തിലാക്കുമെന്ന് ഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) മുന്നറിയിപ്പ് നൽകി.


ഇത്തരം സമരങ്ങൾ ഉണ്ടാക്കുന്നതിൽ വിദേശ സ്ഥാപനങ്ങൾ പങ്കുവഹിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ വ്യാവസായിക ഇന്‍റലിജൻസ് യൂണിറ്റുകൾ അന്വേഷണം നടത്തണമെന്ന് ജിടിആർഐ ആവശ്യപ്പെട്ടിട്ടുണ്ട്

തമിഴ്നാട് സർക്കാർ വേഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ, ഒരു പതിറ്റാണ്ട് മുന്പ് നോക്കിയയുടെ ശ്രീപെരുന്പത്തൂർ പ്ലാന്‍റ് അടച്ചുപൂട്ടിയതുപോലുള്ള കാര്യങ്ങളിലേക്കു കടന്നേക്കാമെന്ന് ജിടിആർഐ മുന്നറിയിപ്പ് നൽകി. നോക്കിയ പ്ലാന്‍റ് പൂട്ടിയതോടെ തൊഴിൽ നഷ്ടത്തിനും നിർമാണ യൂണിറ്റ് ചൈനയിലേക്ക് മാറ്റുന്നതിനുമിടയാക്കി.

ഇന്ത്യയിൽ ഇലക്‌ട്രോണിക് ഉത്പന്നമേഖലയിൽ തമിഴ്നാടിന് വലിയ സ്വാധീനമാണുള്ളത്. ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് കയറ്റുമതിയുടെ 34 ശതമാനവും തമിഴ്നാട്ടിൽനിന്നാണ്.

ഫോക്സ്കോണ്‍, സാൻമിന, ഫ്ളെക്സ് തുടങ്ങിയ പ്രമുഖ കന്പനികൾ ഉൾപ്പെടുന്ന മേഖലയിൽ തുടരുന്ന അശാന്തി ഉത്പാദന ആവാസവ്യവസ്ഥയ്ക്ക് കോട്ടമാകുമെന്നും ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവയെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പണിമുടക്ക് തുടരുന്നത് നിക്ഷേപകർക്കും ബഹുരാഷ്‌ട്ര കോർപറേഷനുകൾക്കും സുസ്ഥിരമായ പ്രവർത്തനങ്ങൾ നിലനിർത്താനുള്ള ഇന്ത്യയുടെ ശേഷിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്ക് നിർമാണ ഹബ് എന്ന നിലയിൽ തമിഴ്നാടിന്‍റെ പ്രശസ്തിക്ക് പണിമുടക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ജിടിആർഐ മുന്നറിയിപ്പ് നൽകി.

പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം തൊഴിൽനഷ്ടത്തിനും വികസനം മുരടിക്കുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും കാരണമാകും. മേഖലയിലെ മറ്റ് പ്രമുഖ നിർമാതാക്കളിലേക്ക് അശാന്തി പടരുന്നത് തടയാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ജിടിആർഐ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.