ബേക്കറികളിലൂടെ വിൽക്കുന്ന ബ്രാൻഡഡ് ചിപ്സ്, ഐസ്ക്രീം, ബിസ്കറ്റ് എന്നിവയ്ക്കെല്ലാം ഉയർന്ന ജിഎസ്ടി നിരക്കാണ്. എന്നാൽ, ഇതേ സാധനങ്ങൾ തൂക്കിനല്കുകയാണെങ്കിൽ ജിഎസ്ടി കുറവാണ്. ജിഎസ്ടി നടപ്പാക്കിയതുമുതൽ ബേക്കറിനടത്തിപ്പുകാർ നേരിടുന്ന ഇത്തരം നികുതി ഏറ്റക്കുറച്ചിലുകളിലെ പക്ഷഭേദങ്ങൾ വർഷങ്ങൾക്കിപ്പുറവും പരിഹരിച്ചിട്ടില്ലെന്നതാണു വിചിത്രം.
എച്ച്എസ്എൻ ഗ്രൂപ്പിൽ ഉൾപ്പെട്ടതിനാൽ ജിഎസ്ടിയുടെ കാരുണ്യത്തിനു പാത്രമായ ഒരേയൊരു മലയാളിപലഹാരം ഉണ്ണിയപ്പമാണ്. ഒരു സംരംഭകൻ ആവശ്യപ്പെട്ടപ്പോൾ ഉണ്ണിയപ്പത്തിന് അഥോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിംഗ് (എഎആർ) അഞ്ചുശതമാനം ജിഎസ്ടി നിശ്ചയിച്ചുനല്കുകയായിരുന്നു.
കേരളത്തിനുമാത്രമായുള്ള പല ഉത്പന്നങ്ങൾക്കും എച്ച്എസ്എൻ കോഡ് നൽകിയിട്ടില്ലെന്നതു തുടക്കംമുതലേയുള്ള പരാതിയാണ്.