കേരളാപലഹാരങ്ങളെ എച്ച്എസ്എൻ കോഡിൽ തളച്ച് ജിഎസ്ടി
കേരളാപലഹാരങ്ങളെ എച്ച്എസ്എൻ കോഡിൽ തളച്ച് ജിഎസ്ടി
Tuesday, September 24, 2024 12:09 AM IST
ടി.എ. കൃഷ്ണപ്രസാദ്

തൃശൂർ: ചരക്കുസേവനനികുതി (ജിഎസ്ടി) നിലവിൽവന്ന് ഏഴു വർഷം പിന്നിട്ടിട്ടും മലയാളിപലഹാരങ്ങളെ എച്ച്എസ്എൻ കോഡിൽ തളച്ച് വാണിജ്യനികുതി വകുപ്പ്. വ്യാപാരം ചെയ്യുന്ന ഉത്പന്നങ്ങളെ തരംതിരിക്കാനുള്ള നാമകരണസംവിധാനമാണ് എച്ച്എസ്എൻ കോഡ്.

മലയാളികൾക്കു പ്രിയപ്പെട്ട വട, പഴംപൊരി, സുഖിയൻ, നെയ്യപ്പം, സമൂസ തുടങ്ങിയവയ്ക്കു ബേക്കറികളിലൂടെ 18 ശതമാനം ജിഎസ്ടി ഈടാക്കുന്പോൾ സോൻ പാപ്ടി, ഹൽവ, ജിലേബി, ലഡു തുടങ്ങി ഉത്തരേന്ത്യക്കാർക്കു പ്രിയങ്കരങ്ങളായ മധുരപലഹാരങ്ങൾക്കു ജിഎസ്ടി അഞ്ചു ശതമാനംമാത്രം.

ബേക്കറികളിൽനിന്ന് 18 ശതമാനം നികുതി ഈടാക്കുന്ന മലയാളിപലഹാരങ്ങൾക്ക് ഹോട്ടലുകളിൽനിന്ന് ഈടാക്കുന്നതും അഞ്ചുശതമാനം. അരിപ്പൊടി, ഗോതമ്പുപൊടി, മൈദ എന്നിവയ്ക്കുള്ള കുറഞ്ഞ ജിഎസ്ടി, ഇതുപയോഗിച്ചുണ്ടാക്കുന്ന പലഹാരങ്ങളായി ബേക്കറിയിലെത്തിയാൽ ഉയർന്ന ജിഎസ്ടി. ഇതുമൂലം പഴികേട്ടു വലയുകയാണു ബേക്കറി ഉടമകൾ.


ബേക്കറികളിലൂടെ വിൽക്കുന്ന ബ്രാൻഡഡ് ചിപ്സ്, ഐസ്ക്രീം, ബിസ്കറ്റ് എന്നിവയ്ക്കെല്ലാം ഉയർന്ന ജിഎസ്ടി നിരക്കാണ്. എന്നാൽ, ഇതേ സാധനങ്ങൾ തൂക്കിനല്കുകയാണെങ്കിൽ ജിഎസ്ടി കുറവാണ്. ജിഎസ്ടി നടപ്പാക്കിയതുമുതൽ ബേക്കറിനടത്തിപ്പുകാർ നേരിടുന്ന ഇത്തരം നികുതി ഏറ്റക്കുറച്ചിലുകളിലെ പക്ഷഭേദങ്ങൾ വർഷങ്ങൾക്കിപ്പുറവും പരിഹരിച്ചിട്ടില്ലെന്നതാണു വിചിത്രം.

എച്ച്എസ്എൻ ഗ്രൂപ്പിൽ ഉൾപ്പെട്ടതിനാൽ ജിഎസ്ടിയുടെ കാരുണ്യത്തിനു പാത്രമായ ഒരേയൊരു മലയാളിപലഹാരം ഉണ്ണിയപ്പമാണ്. ഒരു സംരംഭകൻ ആവശ്യപ്പെട്ടപ്പോൾ ഉണ്ണിയപ്പത്തിന് അഥോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിംഗ് (എഎആർ) അഞ്ചുശതമാനം ജിഎസ്ടി നിശ്ചയിച്ചുനല്കുകയായിരുന്നു.

കേരളത്തിനുമാത്രമായുള്ള പല ഉത്പന്നങ്ങൾക്കും എച്ച്എസ്എൻ കോഡ് നൽകിയിട്ടില്ലെന്നതു തുടക്കംമുതലേയുള്ള പരാതിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.