ഇറക്കുമതി കുറയ്ക്കാം, നിർമാണം വേഗത്തിലാക്കാം ഫോക്സ്കോണിന്റെ പുതിയ ഡിസ്പ്ലേ അസംബിൾ യൂണിറ്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നതോടെ ചൈനീസ് ഡിസ്പ്ലേകളുടെ ഇറക്കുമതി കുറയ്ക്കാനും രാജ്യത്ത് സ്മാർട്ട്ഫോണ് നിർമാണത്തിലെ കാലതാമസം ഒഴിവാക്കാനുമാകും.
ഡിസ്പ്ലേ മൊഡ്യൂൾ ഇറക്കുമതിയുടെ 60-65 ശതമാനവും ചില സെഗ്മെന്റുകളിൽ 90 ശതമാനം വരെ ചൈനയിൽ നിന്നാണ് വരുന്നത്. ദക്ഷിണ കൊറിയ 20-25 ശതമാനത്തിൽ രണ്ടാമത്തെ വലിയ വിതരണക്കാരാണ്.
സാംസംഗ് ഡിസ്പ്ലേ (ദക്ഷിണ കൊറിയ), ബിഒഇ ടെക്നോളജി (ചൈന), എൽജി ഡിസ്പ്ലേ (ദക്ഷിണ കൊറിയ), ടിയാൻമ മൈക്രോഇലക്ട്രോണിക്സ് (ചൈന), എയു ഒപ്ടറോണിക്സ് (തായ്വാൻ), ജപ്പാൻ ഡിസ്പ്ലേ (ജപ്പാൻ) എന്നീ കന്പനികളാണ് പ്രധാന ഡിസ്പ്ലേ മൊഡ്യൂൾ നിർമാതാക്കൾ.
നിലവിൽ ചൈനീസ് കന്പനികളായ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ടിസിഎൽ സിഎസ്ഒടി, ഹരിയാനയിൽ ബവാലിലെ ടിഎക്സ്ഡി (ഇന്ത്യ) ടെക്നോളജി എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ് ഡിസ്പ്ലേ മൊഡ്യൂൾ അസംബ്ലേഴ്സ്. ഇവിടെനിന്നാണ് സാംസംഗ്, ഷവോമി, വിവോ, ഓപ്പോ ബ്രാൻഡുകൾക്കുള്ള ഡിസ്പ്ലേ തയാറാക്കുന്നത്.
വെല്ലുവിളികൾ നിരവധി ചൈനയിൽനിന്ന് വരുന്ന ഘടകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യ അധിഷ്ഠിത യൂണിറ്റുകൾക്ക് വെല്ലുവിളികൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, വിപുലമായ ഡിസ്പ്ലേ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഉയർന്ന വൈദഗ്ധ്യം ഇന്ത്യക്കില്ല, ഇത് പ്രവർത്തനങ്ങളുടെ വ്യാപ്തിയെ തടസപ്പെടുത്തിയേക്കാം.