റോമാ രൂപത അസംബ്ലി: ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു
Saturday, October 26, 2024 11:11 AM IST
ജെജി മാന്നാർ
റോം: റോമിലെ സൻ ജോവാനി ലാറ്ററാനോ ബസിലിക്കയിൽ റോമാ രൂപതയുടെ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. റോമിലെ തിന്മകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി 50 വർഷങ്ങൾക്ക് ശേഷം റോമാ നഗരത്തിലെ ജനങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.

റോമാ രൂപതയുടെ വികാരി ജനറൽ മാർക്കോ ഡാമിലാനോ ഐക്യദാർഢ്യത്തിന്‍റെ ശൃംഖലകൾ പുനർനിർമിക്കുന്നതിൽ പങ്കാളികൾ ആക്കാൻ അഭ്യർഥിച്ചു. അതോടൊപ്പം ഈ നഗരത്തിൽ തങ്ങൾക്ക് മോശമായ കാര്യങ്ങളുണ്ടെന്നത് ശരിയാണെന്നും പക്ഷേ തങ്ങൾക്ക് ഒരുപാട് നന്മകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.




റോമാ നഗരങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരിൽ ഒരു അഭിഭാഷകനും ഒരു വിദ്യാർഥിയും പത്രപ്രവർത്തകനും പറഞ്ഞ വാക്കുകളിൽ ജൂബിലിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിൽ അരികിൽ ജീവിക്കുന്നവരെ മറക്കില്ലെന്നും മാറ്റം സങ്കീർണമാണ്, പക്ഷേ അത് സാധ്യമായി അറിഞ്ഞുകൊണ്ട് പ്രവർത്തിക്കുമെന്നും പറഞ്ഞു.