ലോകസമാധാനത്തിനായി വീണ്ടും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ
Thursday, October 24, 2024 11:49 AM IST
വത്തിക്കാൻ: ലോകസമാധാനത്തിനായി വീണ്ടും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്നിൽനിന്നു വരുന്ന മരണ സ്ഥിതിവിവരക്കണക്കുകൾ ഭയാനകമാണെന്നും പലസ്തീൻ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ നേരിടുന്നുവെന്നും ബുധനാഴ്ച പൊതുജനസന്പർക്ക പരിപാടിക്കുശേഷം നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.

യുദ്ധം അതിന്‍റെ തുടക്കത്തിൽത്തന്നെ ഒരു പരാജയമാണ്. അതു ക്ഷമിക്കുന്നില്ല. നമുക്ക് സമാധാനത്തിനായി കർത്താവിനോടു പ്രാർഥിക്കാം. അവൻ നമുക്കെല്ലാവർക്കും സമാധാനം നൽകട്ടെ. നാം മ്യാൻമറിനെ മറക്കരുത്, മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ നേരിടുന്ന പലസ്തീനെയും ഇസ്രയേലിനെയും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു രാജ്യങ്ങളെയും മറക്കരുത്.


ആയുധ നിർമാണത്തിനും വാങ്ങുന്നതിനുമായി വൻ തുക നീക്കിവയ്ക്കുന്നതിനെ അപലപിച്ച മാർപാപ്പ, ഇന്ന് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നതായി ഇതു മാറിയിരിക്കുകയാണെന്നും നമ്മെ ഭയപ്പെടുത്തേണ്ട ഒരു സ്ഥിതിവിവരക്കണക്കാണിതെന്നും പറഞ്ഞു.