അയർലൻഡിൽ ആഷ്‌ലി കൊടുങ്കാറ്റ് നാശം വിതച്ചു
Monday, October 21, 2024 4:46 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശിയ ആഷ്‌ലി കൊടുങ്കാറ്റ് നാശം വിതച്ചു. ഗാൽവേ, മേയോ കെറി, ഡോണിഗെൽ, ക്ലെയർ ലീട്രിം, സ്ലൈഗോ തുടങ്ങിയ കൗണ്ടികളിലാണ് കൊടുങ്കാറ്റ് ജനജീവിതം ഏറെ ദുസഹമാക്കിയത്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാജ്യത്തെ വടക്കുപടിഞ്ഞാറു ഭാഗത്തു ഓറഞ്ച് അലേർട്ടും മറ്റിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു. കാറ്റിനെത്തുടർന്നു മരങ്ങൾ കടപുഴകിയതിനാൽ പലയിടത്തും ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.



അരലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങി. ഇവ ശരിയാക്കുന്നതിനുള്ള അടിയന്തിര നടപടികൾ ആരംഭിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചില സർവീസുകൾ വഴി തിരിച്ചു വിടുകയും ചെയ്തു.




ഇത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. റോഡ് റെയിൽ ഗതാഗത്തെയും കാറ്റ് പ്രതികൂലമായി ബാധിച്ചു. പലയിടത്തും 135 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റടിച്ചത്.



ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിച്ചതിനാൽ ആളപായമുണ്ടായില്ല. കാറ്റിനെത്തുടർന്നു ശക്തമായ തിരമാലകളും രൂപപ്പെട്ടു. തീരദേശത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.