കൊച്ചി - യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ
Tuesday, October 22, 2024 5:29 PM IST
റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: കൊച്ചി - യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളിൽ സജീവ ഇടപെടൽ നടത്തി ഒഐസിസിയുടെ യുകെ ഘടകം.

റൂട്ടിലെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക, ഇപ്പോൾ ഗാറ്റ്‌വിക് എയർപോർട്ടിൽ അവസാനിക്കുന്ന സർവീസുകൾ ബർമിംഗ്ഹാം, മാഞ്ചസ്റ്റർ എയർപോർട്ട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിച്ചത്.

എയർ ഇന്ത്യ സിഇഒ & എംഡി കാമ്പെൽ വിൽ‌സൺ, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു റാം മോഹൻ നായ്ഡു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെപിസി സി അധ്യക്ഷൻ കെ. സുധാകരൻ എംപി, കേരള പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ഫ്രാൻസിസ് ജോർജ് എംപി എന്നിവർക്കാണ് ഒഐസിസി യുകെ നാഷണൽ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസിന്‍റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്.

നിവേദനം ലഭിച്ച ഉടനെ കെ. സുധാകരൻ കാര്യങ്ങൾ ചോദിച്ചറിയുകയും പ്രവാസി മലയാളികളുടെ ആശങ്കകൾ അറിയിച്ചുകൊണ്ട് വിശദമായ കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറുകയും ചെയ്തു. കെ. സുധാകരൻ ഇടപെടൽ പ്രവാസി മലയാളികൾക്ക് പ്രതീക്ഷ പകർന്നിട്ടുണ്ട്.


വളരെ തിരക്ക് പിടിച്ചതും വരുമാനം കൂടുതലുള്ളതുമെങ്കിലും ഇപ്പോൾ കൊച്ചി - യുകെ വ്യോമ റൂട്ടിൽ മൂന്ന് പ്രതിവാര സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്. മലയാളി യാത്രക്കാരിൽ കുറെയേറെ പേർ എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരാണ്.

ശൈത്യകാലത്തിന്‍റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ നിന്നും യുകെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിക്കുന്നതിനായി ഗവർമെന്‍റുകൾ തമ്മിൽ ധാരണയിൽ എത്തിയിരുന്നു. അതനുസരിച്ചു എയർ ഇന്ത്യ ഡൽഹി, മുംബൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും യുകെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിച്ചുവെങ്കിലും കൊച്ചിയെ അവഗണിക്കുകയായിരുന്നു.

ഈ കാര്യം നിവേദനത്തിൽ എടുത്തു കാട്ടിയിട്ടുണ്ട്. കൂടാതെ കൊച്ചിയിൽ നിന്നും ആരംഭിച്ച് ഇപ്പോൾ ഗാറ്റ്‌വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ സർവീസുകൾ ബർമിംഗ്ഹാം, മാഞ്ചസ്റ്റർ എന്നീ എയർപോർട്ടുകൾ വരെ നീട്ടിയാൽ വടക്ക് - മധ്യ യുകെയിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാദൈർഘ്യം കുറയ്ക്കാനാകുമെന്ന വസ്തുതയും നിവേദനത്തിൽ ചൂണ്ടികാട്ടിയി‌ട്ടുണ്ട്.