സോജന്‍ ജോസഫിനെ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ അഭിനന്ദിച്ചു
Saturday, July 6, 2024 3:55 PM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ബ്രിട്ടന്‍റെ ആദ്യ മലയാളി എംപിയായി തെരഞ്ഞെടുത്ത സോജന്‍ ജോസഫിനെ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) അഭിനന്ദിച്ചു. ജിഎംഎഫ് യൂറോപ്യന്‍ സെക്രട്ടറി കൂടിയായ സോജനെ ഗ്ലോബല്‍ ചെയര്‍മാനും ലോക കേരള സഭ അംഗവുമായ പോള്‍ ഗോപുരത്തിങ്കലാണ് അഭിനന്ദനം അറിയിച്ചത്.

ഈ മാസം 12 മുതല്‍ 16 വരെ ജര്‍മനിയിലെ ഒയ്സ്ക്രിഷനില്‍ നടക്കുന്ന ജിഎംഎഫിന്‍റെ 35-ാമത് ഗ്ലോബല്‍ പ്രവാസി സംഗമത്തില്‍ വച്ച് സോജനെ ആദരിക്കുമെന്നും പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.

ജിഎംഎഫിന്‍റെ തുടക്കം മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിച്ച് നിവധി സുഹൃത്ത് വലയമുള്ള വ്യക്തിയാണ് സോജന്‍. മാരത്തണ്‍ ഓട്ടത്തില്‍ പ്രത്യേകം തത്പര്യമുള്ള സോജന്‍ ബര്‍ലിന്‍ മാരത്തണിലും ലണ്ടന്‍ മാരത്തണിലും പങ്കെടുത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.


ആഷ്ഫോര്‍ഡില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ടിക്കറ്റിലാണ് സോജന്‍ മത്സരിച്ചത്. 1931 മുതല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ ആഷ്ഫോര്‍ഡിൽ 1779 വോട്ടിന്‍റെ അട്ടിമറി വിജയമാണ് അദ്ദേഹം നേടിയത്.

ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്‍റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവിയുമാണ് കോട്ടയം കൈപ്പുഴ സ്വദേശിയാ‌യ സോജൻ.