ആഷ്‌ഫോര്‍ഡിൽ സോജന്‍റേത് അട്ടിമറിവിജയം
Saturday, July 6, 2024 9:39 AM IST
ലണ്ടൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ആഷ്‌ഫോര്‍ഡിൽ മലയാളിയായ സോജൻ ജോസഫ് നേടിയത് അട്ടിമറിവിജയം. നൂറു വര്‍ഷത്തില്‍ ഒരിക്കല്‍പോലും ലേബര്‍ പാര്‍ട്ടി വിജയിക്കാത്ത മണ്ഡലമാണിത്.

അവിടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ സോജനു കഴിഞ്ഞതാണ് മാറ്റങ്ങള്‍ക്കു തുടക്കമായത്. ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സോജന് സീറ്റ് നല്‍കി. ഫലമോ, അട്ടിമറി വിജയം.

ടോറികള്‍ എന്നു വിളിക്കപ്പെടുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതു വലിയ ആഘാതമായിരുന്നു. കൗണ്‍സില്‍ അംഗമായതോടെ സോജന്‍ കൂടുതല്‍ സജീവമായി. പ്രദേശത്തിന്‍റെ ഏതാവശ്യത്തിനും സോജന്‍ മുന്നിട്ടിറങ്ങി.

അന്നാട്ടുകാര്‍ക്ക് അതു പുതിയ അനുഭവമായിരുന്നു. അദ്ദേഹത്തിന്‍റെ ജനസ്വാധീനം മനസിലാക്കിയാണ് ലേബര്‍ പാര്‍ട്ടി പാര്‍ലമെന്‍റിലേക്ക് അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ ലേബറിന് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. മണ്ഡലം ആണെങ്കില്‍ ടോറി കോട്ടയും. 139 വര്‍ഷമായി അവര്‍ കൈവശം വയ്ക്കുന്ന മണ്ഡലം. 27 വര്‍ഷമായി ഡാമിയന്‍ ഗ്രീന്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

ഇതിനു മുന്‍പ് 1928ലാണ് അല്പമെങ്കിലും മത്സരം കാഴ്ചവയ്ക്കാനെങ്കിലും ലേബര്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്. ഒരു ലക്ഷത്തില്‍ താഴെ വോട്ടാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് കിട്ടിയതാകട്ടെ 13,000 ത്തിൽ താഴെ വോട്ടും.

അവിടെനിന്നാണ് സോജന്‍ ജയിച്ചുകയറിയത്. സ്വന്തം വ്യക്തിപ്രഭാവത്തിനു പുറമേ കടുത്ത ഭരണവിരുദ്ധ വികാരവുമാണ് സോജന്‍റെ വിജയത്തിന് അടിസ്ഥാനമായത്. 22 വര്‍ഷമായി ആഷ്‌ഫോര്‍ഡിലാണ് 49 കാരനായ സോജന്‍ കുടുംബസമേതം താമസിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിനിടെ ഏറെ പ്രിയപ്പെട്ടവനാണ് അദ്ദേഹം.


വിവിധ ഇന്ത്യന്‍ വിഭാഗങ്ങളുമായി അടുത്ത് ഇടപെഴകുന്നതിനാല്‍ ഏവര്‍ക്കും പ്രിയപ്പെട്ടവൻ. എയില്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റോര്‍ വാര്‍ഡില്‍നിന്നാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലറായുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ലമെന്‍റംഗം എന്ന നിലയിലേക്ക് വളരാനുള്ള ചവിട്ടുപടിയായത്.

എന്‍എച്ച്എസ് സര്‍വീസ്, സോഷ്യല്‍ കെയര്‍, റോഡുകള്‍, ബിസിനസുകള്‍, ജീവിതച്ചെലവുകള്‍ തുടങ്ങിയ വിഷയങ്ങളാണ് തന്‍റെ മുന്‍ഗണന നല്കുക എന്ന് സോജന്‍ പറയുന്നു. ഉയരുന്ന ജീവിതച്ചെലവ് സാധാരണക്കാരന് താങ്ങാവുന്നതിലധികമാണ്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളാകും തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നും സോജൻ പറഞ്ഞു.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി ബ്രൈറ്റാണ് ഭാര്യ. മക്കള്‍ മൂന്നു പേരും യുകെയില്‍ വിദ്യാര്‍ഥികളാണ്. പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുമ്പോഴും കുടുംബനാഥന്‍ എന്ന ഉത്തരവാദിത്വങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സോജന്‍ പറയുന്നു.

ആരോഗ്യ രംഗത്തുനിന്ന് പാര്‍ലമെന്‍റ് അംഗം എന്ന നിലയിലേക്കുള്ള സോജന്‍റെ വിജയം യുകെയിലെ മുഴുവന്‍ മലയാളിസമൂഹത്തിനും അഭിമാനം പകരുന്നതാണ്.