ചെന്നൈ: കരൂർ ദുരന്തമേഖല സന്ദർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു.
"കരൂർ ദുരന്തത്തിലെ ഇരകൾക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. ഈ ദുരന്തത്തെ സംഖ്യകളായി കാണരുത്. അവരെ അമ്മമാരായും സഹോദരിമാരായും പ്രായമായവരായും കാണുക. അന്വേഷണം പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല," രാജ്യസഭാ എംപി കൂടിയായ കമൽ ഹാസൻ പറഞ്ഞു.
"ഈ വിഷയത്തിൽ പക്ഷം പിടിക്കരുത്. പക്ഷം പിടിക്കണമെങ്കിൽ, നമുക്ക് ജനങ്ങളുടെ പക്ഷം പിടിക്കാം. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകാപരമായ നേതൃത്വ ഗുണങ്ങൾ പ്രകടിപ്പിച്ചു.അതിന് നമ്മൾ അദ്ദേഹത്തോട് നന്ദി പറയണം'-കമൽഹാസൻ പറഞ്ഞു.
Tags : Karur Stampede Site Kamal Haasan