കാഞ്ഞിരപ്പള്ളി: ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം എബിൻ ബേബി (28) യെയാണ് കർണാടക ബെന്നയഗട്ട സ്റ്റേഷനിലെ പോലീസുകാർ ഇന്നലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ചിറ്റൂർ പുത്തൻപുരയിൽ ബേബി - മേരിക്കുട്ടി ദമ്പതികളുടെ മകൻ ലിബിൻ ബേബി (32) ആണ് തലയ്ക്ക് പരിക്കേറ്റ് ബംഗളൂരുവിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ 12ന് മരണമടഞ്ഞത്.

ആറു വർഷമായി ലിബിൻ ബംഗളൂരുവിലെ ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഒരു മുറിയിൽ മലയാളികളായ മൂന്നു സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. എട്ടാം തീയതിയാണ് ലിബിൻ കുളിമുറിയിൽ വീണ് പരിക്കേറ്റ വിവരം സുഹൃത്തുക്കൾ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങൾ ബംഗളൂരുവിൽ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് അറിയുന്നത്.

ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ ലിബിന്‍റെ പരിക്ക് വീഴ്‌ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായി. അതേസമയം ലിബിനൊപ്പമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ ഇവിടെനിന്നു മുങ്ങിയിരുന്നു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു.