ചാപ്പലിലും കുരിശടിയിലും മോഷണം
Friday, June 14, 2024 11:39 PM IST
എടത്വ: ആനപ്രമ്പാല്‍ തെക്ക് നിത്യസഹായ മാതാ മലങ്കര കാത്തലിക് ചാപ്പലിലും കുരിശ്ശടിയിലും മോഷണം. മാതാവിന്റെ തിരുരൂപത്തിലും ചാപ്പലിനുള്ളിലെ ബക്കറ്റിലും സൂക്ഷിച്ചിരുന്ന നോട്ടുമാലകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വോഡും പരിശോധന നടത്തി.

മോഷണ സ്ഥലത്ത് നിന്ന് മണം പിടിച്ച പോലീസ് നായ സമീപത്തെ വീടിന്റെ സിറ്റൗട്ടില്‍ കയറിയ ശേഷം പാണ്ടങ്കരി ക്ഷേത്രത്തിന്റെ ഗേറ്റില്‍ നിലയുറപ്പിച്ചു. മോഷ്ടാവ് ക്ഷേത്രത്തിലും കടക്കാന്‍ ഉന്നംവെച്ചിരുന്നതായാണ് സൂചന. മാതാവിന്റെ തിരുരൂപത്തിലും ചാപ്പലിനുള്ളിലെ ബക്കറ്റിലും സൂക്ഷിച്ചിരുന്ന നോട്ടുമാലകളാണ് മോഷ്ടാവ് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെ കുരിശ്ശടിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ വിശ്വാസികളാണ് കുരിശ്ശടി തകര്‍ത്തിട്ട നിലയില്‍ കാണപ്പെട്ടത്.

വിശ്വാസികള്‍ മാതാവിന്‍റെ തിരുസ്വരൂപത്തില്‍ അര്‍പ്പിക്കുന്ന നോട്ടുമാലകള്‍ ചാപ്പലിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ആറോളം മാലകള്‍ ബക്കറ്റില്‍ സൂക്ഷിച്ചിരുന്നതായാണ് പള്ളി അധികൃതര്‍ പറയുന്നത്. കുരിശ്ശടിയിലെ രൂപത്തിലും നോട്ടുമാലയുണ്ടായിരുന്നു. മാതാവിന്റെ രൂപത്തില്‍ അണിയിക്കുന്ന നോട്ടുമാലകള്‍ നിര്‍ദ്ദരായ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചതാണ് മോഷണം പോയത്. എടത്വ സി ഐ മിഥുന്‍ എസ്.ഐ സജികുമാര്‍ എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം നടത്തുന്നത്.