പത്ത് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍കൂടി ഉടന്‍ തുടങ്ങും: മന്ത്രി ജി.ആര്‍. അനില്‍
Tuesday, June 18, 2024 10:15 PM IST
ആലപ്പുഴ: സപ്ലൈകോയ്ക്കെതിരേ എപ്പോഴും മോശപ്പെട്ട വാര്‍ത്തകളാണ് വരുന്നതെന്നും യഥാര്‍ഥത്തില്‍ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതില്‍ സപ്ലൈകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

സര്‍ക്കാര്‍ സപ്ലൈകോയുടെ സേവനപരിധി വര്‍ധിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുന്നപ്ര മാര്‍ക്കറ്റിന് തെക്കുവശം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പുന്നപ്ര മാര്‍ക്കറ്റിന് വടക്കു കിഴക്കുവശം സ്ഥിതിചെയ്യുന്ന നന്ദനം ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാര്‍ വന്ന ശേഷം 90 പുതിയ കടകള്‍ ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ 10 എണ്ണം കൂടി തുടങ്ങും. റേഷന്‍ കടകളില്‍ ഒന്നും ഇല്ലെന്നും ആരും അവിടെ പോകുന്നില്ലെന്നുമാണ് പലരും പരത്തുന്ന വാര്‍ത്ത. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ബിപിഎല്‍ കുടുംബം അല്ലാത്തവര്‍ക്കും സബ്സിഡി സാധനങ്ങള്‍ നല്‍കുന്നത്. ഈ മാസം ഇന്നു 11 മണി വരെ 36.14 ലക്ഷം പേര്‍ റേഷന്‍ വാങ്ങിയതായും മന്ത്രി പറഞ്ഞു.

കൂടുതല്‍ വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിട്ടുള്ളത്. ഉപയോഗശൂന്യമായ അരി ഏതെങ്കിലും കാരണവശാല്‍ റേഷന്‍ കടകളിലെത്തിയാല്‍ അത് തിരിച്ചെടുത്ത് പുതിയത് നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. എച്ച്. സലാം എംഎല്‍എ അധ്യക്ഷത വഹിച്ചു.

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശന്‍, വാര്‍ഡ് മെമ്പര്‍ എന്‍.കെ. ബിജുമോന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷെല്‍ജി ജോര്‍ജ്, മേഖലാ മാനേജര്‍ വി. കുമാരി ലത, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

നെല്ല് സംഭരണത്തുക കര്‍ഷകര്‍ക്ക് ഉടന്‍ നല്‍കും: മന്ത്രി

ആലപ്പുഴ: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. അഞ്ഞൂറ് കോടി രൂപ കുടിശികയുണ്ട്. ഇതില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിഹിതമായി 300 കോടി രൂപ അടുത്ത ആഴ്ച ലഭിക്കുമെന്ന് കരുതുന്നു. സ്റ്റേറ്റ് ഇന്‍സെന്‍റീവും നല്‍കാന്‍ നടപടികളായിട്ടുണ്ട്.

കേന്ദ്രം നിലവില്‍ നല്‍കാനുള്ളത് 1100 കോടിയിലധികമാണ്. വായ്പാ പരിധി ഉയര്‍ത്താന്‍ ബാങ്കുകള്‍ക്ക് അനുമതി ലഭിക്കുന്നില്ല. സപ്ലൈകോ പിആര്‍എസ് നല്‍കുന്ന ബാങ്കുകള്‍ക്ക് ഒരു കുടിശികയും വരുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിലുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.