വഞ്ചിപ്പോട്ടില്‍കടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്
Tuesday, June 18, 2024 11:36 PM IST
ചെങ്ങന്നൂര്‍: ഇടനാട് വഞ്ചിപ്പോട്ടില്‍ കടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്. ആദി പമ്പ, വരട്ടാര്‍ പുനരുജ്ജീവനത്തിന്‍റെ ഭാഗമായായി 8.4 കോടി രൂപ ചെലവഴിച്ചാണ് ഇടനാട് വഞ്ചിപ്പോട്ടില്‍ കടവില്‍ പുതിയ പാലം നിര്‍മിക്കുന്നത്. മന്ത്രി സജി ചെറിയാനും മന്ത്രി റോഷി അഗസ്റ്റിനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ ത്തുടര്‍ന്നാണ് നടപടി. ചെങ്ങന്നൂര്‍ നഗരസഭയില്‍ ഇടനാടിനെയും ആറന്മുള മണ്ഡലത്തിലെ കോയിപ്രം ഭാഗത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് മുന്‍പ് ചപ്പാത്താണ് ഉണ്ടായിരുന്നത്.

മൂന്നു പതിറ്റാണ്ടു മുന്‍പ് പമ്പാനദിക്കു കുറുകെ ഇടനാട്ടിലേക്ക് പുതിയ പാലം നിര്‍മിക്കുന്നതുവരെ ഇടനാട്ടിലേക്ക് വാഹന ഗതാഗതത്തിനുള്ള ഏകമാര്‍ഗം ഈ ചപ്പാത്തായിരുന്നു. ഇതുവഴിയാണ് ഇടനാട്ടിലെ കാര്‍ഷിക വിഭവങ്ങള്‍ ചെങ്ങന്നൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും എത്തിയിരുന്നത്.

ആദി പമ്പയുടെ തുടക്കമായ ഈ ഭാഗത്ത് പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ യാത്ര തടസപ്പെട്ടിരുന്നു.

കൂടാതെ വരള്‍ച്ച സമയത്ത് പമ്പാ നദിയില്‍നിന്ന് ആദി പമ്പയിലേക്കുള്ള ഒഴുക്കു തടസപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ പാലം നിര്‍മാണത്തിനായി ചപ്പാത്ത് പൊളിച്ചു നീക്കിയത്. ഇതോടെ നാലു മീറ്റര്‍ അധികം സഞ്ചരിച്ചാണ് ഇരു ഭാഗത്തുമുള്ളവര്‍ എത്തിയിരുന്നത്.

മുപ്പത്തിയഞ്ച് മീറ്റര്‍ ലാന്‍ഡ് സ്പാനുകള്‍ ഉള്‍പ്പെടെ എണ്‍പത് മീറ്ററാണ് പുതിയതായി നിര്‍മിക്കുന്ന പാലത്തിന്‍റെ നീളം. ആദി പമ്പ, വരട്ടാര്‍ പുനരുജ്ജീവനത്തിന്‍റെ ഭാഗമായി നദി ഒഴുകുന്ന പത്ത് കിലോ മീറ്റര്‍ ദൂരത്തില്‍ ഒന്‍പതു പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നതിനാണ് ആസൂത്രണം ചെയ്തത്.

കൈപ്പാലക്കടവ്, പുതുക്കുളങ്ങര പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു നല്‍കി. നഗരസഭയിലെ ഇടനാട്, മംഗലം പ്രദേശങ്ങളെ തമ്മില്‍ വേര്‍തിരിച്ചിരുന്ന ആദി പമ്പയ്ക്കു കുറുകെ കൈപ്പാലക്കടവ് പാലം നിര്‍മിച്ചതോടെ ഇരുകരകളിലുമുള്ളവര്‍ക്ക് അഞ്ചു കിലോമീറ്ററോളം ദൂരം കുറഞ്ഞു.

പുതുക്കുളങ്ങരയില്‍ നേരത്തെയുണ്ടായിരുന്ന ചപ്പാത്തിന്‍റെ സ്ഥാനത്താണ് പുതിയ പാലമുയര്‍ന്നത്. ആനയാര്‍, തൃക്കൈയില്‍ പാലങ്ങള്‍ പൂര്‍ത്തിയായി. നന്നാട് പാലം പൂര്‍ത്തീകരണത്തിന്‍റെ പാതയിലാണ്. വഞ്ചിമൂട്ടില്‍ ക്ഷേത്രക്കടവ്, മാമ്പറ്റ, പ്രയാറ്റു കടവ് പാലങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഡിസൈന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. ഇതിനിടയാണ് ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വഞ്ചിപ്പോട്ടില്‍ കടവ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.