പമ്പാനദിയിലേക്ക് ചാടിയ വയോധികൻ മരിച്ചു; മൃതദേഹം കാണാതായ രാജപ്പന്‍റേത്
Tuesday, June 18, 2024 11:36 PM IST
ചെങ്ങന്നൂര്‍: എംസി റോഡിലെ കല്ലിശേരി പഴയ പാലത്തില്‍നിന്നു പമ്പാനദിയിലേക്ക് ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. ചാരുംമൂട് താമരക്കുളം വേടരപ്ലാവ് ഒറ്റമാവിളയിൽ കെ. രാജപ്പന്‍റെ (74) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കടപ്രയ്ക്കു സമീപം പരുമല ഉപദേശിക്കടവിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ഓച്ചിറക്കളി കാണാനെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ രാജപ്പൻ രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലും വിവരം ലഭിക്കാതായതോടെ രാജപ്പനെ കാണ്മാനില്ലെന്നുകാണിച്ച് നൂറനാട് പോലീസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു.

രണ്ടു ദിവസമായി പോലീസിന്‍റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയ മൃതദേഹം കാണാതായ രാജപ്പന്‍റേതാണെന്നു ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.

വർഷങ്ങളായി മുട്ടുവേദനയും മറ്റു നിരവധി രോഗങ്ങളും രാജപ്പനെ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യ: രാജാമണി. മക്കൾ: ശ്രീകല, അമ്പിളി. മരുമക്കൾ: രാജൻ,രാജു.