വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Tuesday, June 18, 2024 11:36 PM IST
മാന്നാർ: കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാറിലുണ്ടായിരുന്ന ഭർത്താവും മക്കളും ചികിത്സയിലാണ്.

ബുധനൂർ വാർണേത്ത് നന്ദനത്തിൽ പ്രസന്നന്‍റെ ഭാര്യ ജയശ്രീ (48) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 5.30ഓടെ എംസി റോഡിൽ മാന്തുകയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ തടി കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ജയശ്രീ ഇന്നലെയാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രസന്നന്‍റെ വാരിയെല്ലിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. വിദേശത്ത് എംബിബിഎസ് പഠനം നടത്തുന്ന മകൾ അജിപ്രിയ അവധിക്ക് എത്തിയപ്പോൾ തിരുവനന്തപുരത്തുനിന്നു വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമ്പോഴാണ് അപകടം. നിസാര പരിക്കുകളോടെ അജിപ്രിയയും മൂത്ത സഹോദരി അനുപ്രിയയും ആശുപത്രിയിൽ ചികിൽസയിലാണ്.

ജയശ്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കല്ലിശേരിയിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസന്നന്‍റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും സംസ്‌കാരം നടക്കുക.