യാത്രാമൊഴിയിൽ വിങ്ങിപ്പൊട്ടി പാണ്ടനാട്
Tuesday, June 18, 2024 10:15 PM IST
മാന്നാർ: ഞങ്ങൾക്കായി ജീവിച്ചിട്ട് തിരിച്ചൊന്നും നൽകാൻ പറ്റിയില്ലല്ലോ എന്ന വാവിട്ട നിലവിളി, ഞങ്ങൾക്കെല്ലാം നൽകി പോകുകയാണല്ലോ.. തുടങ്ങിയവ പറഞ്ഞ് കരയുന്നവരുടെ സങ്കടം കൂടി നിന്നവരുടെയെല്ലാം മിഴി നനയിച്ചു.

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മാത്യു തോമസിന്‍റെ യാത്രാമൊഴി നൽകുന്ന ചടങ്ങിലാണ് വൈകാരികമായ രംഗങ്ങൾ ഉണ്ടായത്. മാത്യുവിന്‍റെ എക്കാലത്തെയും സ്വപ്നമായിരുന്നു രണ്ടു പെൺമക്കളെയും നല്ല രീതിയിൽ പഠിപ്പിച്ച് ഉന്നതനിലയിൽ എത്തിക്കണമെന്നുള്ളത്. ഇതു പലപ്പോഴും ഇയാൾതന്നെ പറയാറുമുണ്ടായിരുന്നു. മക്കളായ മേഘയും മെറിനും നെഞ്ചുപൊട്ടി കരയുന്നതിനിടയിലും തങ്ങളെ വളരെ സ്നേഹിച്ച പപ്പയുടെ ആഗ്രഹം സഫലമാകാതെ പോയല്ലോ എന്ന കാര്യം ആവർത്തിച്ചുകൊണ്ടിരുന്നു. മൂത്ത മകൾ മേഘ നഴ്സിംഗ് പഠനം പൂർത്തിയാക്കുകയും ഇളയ മകൾ മെറിൻ എംബിഎക്ക് ചേരാൻ തയാറാകുകയും ചെയ്യുമ്പോഴായിരുന്നു വിധി തട്ടിയെടുത്തത്.

പാണ്ടനാട് ഗ്രാമത്തിന്‍റെ പ്രിയപ്പെട്ട മാത്യു തോമസിന്‍റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാനായി തിങ്കളാഴ്ച അതിരാവിലെ മുതൽതന്നെ ഒരുഗ്രാമം ഒന്നടങ്കം ഒഴുകിയെത്തുകയായിരുന്നു. ഈ സമയം വീടും പരിസരവുമെല്ലാം നാട്ടുകാരെയും ബന്ധുക്കളെയും കൊണ്ടുനിറഞ്ഞിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെയല്ലാതെ ആരെയും ഇവിടെ കാണാനായില്ല.

തങ്ങളുടെ എല്ലാമെല്ലാമായ പ്രിയപ്പെട്ട മാത്യു തോമസിന്‍റെ ചേതനയറ്റ ശരീരം കണ്ട് വാവിട്ടു കരഞ്ഞ ഭാര്യ ഷിനു മാത്യുവിനെയും മക്കളെയും മറ്റു കുടുംബാംഗങ്ങളുടെയും പൊട്ടിക്കരയുന്ന രംഗം കണ്ടുനിന്നവരുടെയും കരളലിയുക്കുന്നതായിരുന്നു. നിയന്ത്രണംവിട്ട് അലമുറയിടുന്ന അവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും പാടുപെടുകയായിരുന്നു.

പാണ്ടനാട് ഗ്രാമത്തിലുള്ളവർക്ക് ആകസ്മിക വിയോഗം തീർത്ത നടുക്കത്തിൽനിന്നും തീരാദുഃഖത്തിൽനിന്നും ഇനിയും മോചിതരാവാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് .