ചേര്‍ത്തല നൈപുണ്യ കോളജിന് റാങ്കിന്‍റെ തിളക്കം
Thursday, June 20, 2024 10:56 PM IST
ചേര്‍ത്തല: കേരള യൂണിവേഴ്സിറ്റിയുടെ ബിഎംഎസ് ഹോട്ടല്‍ മാനേജ്മെന്‍റ് ഡിഗ്രി പരീക്ഷയില്‍ ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്‍റിന് റാങ്കിന്‍റെ തിളക്കം. കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ആദ്യ അഞ്ചു റാങ്കുകളില്‍ നാലുപേരും ചേര്‍ത്തല നൈപുണ്യ കോളജിലെ വിദ്യാര്‍ഥികളാണ്.

ബിഎംഎസ് ഹോട്ടല്‍ മാനേജ്മെന്‍റ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ എ. ഗൗരിനന്ദന ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ ആഗ്‌നസ് മേരി തോമസ് മൂന്നാം റാങ്ക് കരസ്ഥമാക്കി. കോളജിലെതന്നെ നോയല്‍ ബെന്‍ ജോസഫ്, മുഹമ്മദ് ആഷിക് എന്നിവര്‍ യഥാക്രമം നാലും അഞ്ചും റാങ്കുകളും കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റിയുടെ ഉന്നത റാങ്കുകളില്‍ ഇതിനുമുമ്പും നിരവധിതവണ നൈപുണ്യകോളജിലെ വിദ്യാര്‍ഥികള്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഒരു വിഭാഗത്തിലെ ആദ്യ അഞ്ചുറാങ്കുകളില്‍ നാലുപേരും നൈപുണ്യകോളജിലെ കുട്ടികള്‍ ഇടംപിടിച്ചത് കോളജിന് അഭിമാനകരമായി.

അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധവും നവീനടെക്നോളജിയുടെ അറിവും വളര്‍ത്തുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിന് നൈപുണ്യ കോളജിന് നാക് എ ഗ്രേഡും എഐസിടിഇ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

കോളജിലെ എന്‍എസ്എസ്, എന്‍സിസി അംഗങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയുടെ ചേര്‍ത്തലയിലെ വിവിധ തദ്ദേശസ്വയംഭരണവകുപ്പുമായും അതോടൊപ്പം മറ്റ് നിരവധി സംഘടനളുമായി കൈകോര്‍ത്തുകൊണ്ട് ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതോടൊപ്പം നേച്ചര്‍ ക്ലബ്, ടൂറിസം ക്ലബ് തുടങ്ങി വിവിധ ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജനക്ഷേമ പദ്ധതിയുടെ ഭാഗമായി തീരദേശ സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന സമുദ്ര പദ്ധതി ശ്രദ്ധേയമാണ്. പദ്ധതിയുടെ ഭാഗമായി തീരദേശ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് അര്‍ത്തുങ്കല്‍, അന്ധകാരനഴി തീരങ്ങള്‍ ശൂചീകരിക്കുകയും തൊഴില്‍ വിദഗ്ധ പരിശീലനം നടത്തുകയും ചെയ്തു.

മികച്ച അക്കാദമിക് നേട്ടത്തോടൊപ്പം കോളജിലെ വിദ്യാര്‍ഥികള്‍ ലോക റിക്കാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ലോകഭക്ഷ്യദനത്തില്‍ പത്തടി നീളമുള്ള മുളം കുറ്റിയില്‍ ചെറു ധാന്യങ്ങളുടെ ഭീമാകാരമായ പുട്ട് തയാറാക്കി ലോകനേട്ടം കൈവരിച്ചു.

ഉയര്‍ന്ന നിലവാരവും ചിട്ടയായ പഠനവും അച്ചടക്കവുമാണ് മിച്ച നേട്ടം കൈവരിക്കാന്‍ സഹായകരമായതെന്ന് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടിയും പ്രിന്‍സിപ്പല്‍ ഡോ. ബിജി പി. തോമസും പറഞ്ഞു.