യുവാവിനെ ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടി
Wednesday, June 12, 2024 11:07 PM IST
പൂച്ചാക്കൽ: മാനസികരോഗമുള്ള യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ യുവാക്കളെ പോലീസ് പിടികൂടി. തൈക്കാട്ടുശേരി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ആപ്പിൾ എന്നു വിളിക്കുന്ന വിഷ്ണു (34), തൈക്കാട്ടുശേരി പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ചണ്ണിക്കടവ് സഞ്ജു (24) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

തൈക്കാട്ടുശേരി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തൈപ്പറമ്പിൽ ചന്ദ്രന്‍റെ മകൻ ശരത്ചന്ദ്രൻ(36), സഹോദരൻ ശ്യാം എന്നിവരെയാണ് കഴിഞ്ഞമാസം ആറു യുവാക്കൾ ചേർന്ന് ആക്രമിച്ചത്. ശരത്ചന്ദ്രന്‍റെ വീടിനു സമീപം നിൽക്കുകയായിരുന്ന ശരത്തിനെ തടഞ്ഞു നിർത്തി അക്രമികൾ ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിക്കുകയും കൈകൾ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ബഹളം കേട്ടുവന്ന ശ്യാമിനെയും ആക്രമിച്ചു. അക്രമണത്തിൽ ശ്യാമിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനു നേതൃത്വം നൽകിയത് സഞ്ജുവും വിഷ്ണുവും ചേർന്നാണെന്ന് പോലീസ് പറയുന്നു.

ചേർത്തല അരീപ്പറമ്പിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ശരത്ചന്ദ്രൻ ആറുവർഷമായി മാനസികാരോഗത്തിനു മരുന്നു കഴിക്കുന്ന ആളാണ്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.