ജനങ്ങളെ വലച്ച് ചേര്‍ത്തല മുട്ടം മാര്‍ക്കറ്റ് ; ഉദ്ഘാടനം കഴിഞ്ഞിട്ടും കെട്ടിടം തുറന്നുകൊടുത്തില്ല
Wednesday, June 12, 2024 11:07 PM IST
ചേര്‍ത്തല: നവീകരണം നടത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിന്‍റെ വികസനം ഇനിയും അകലെ. മുട്ടം മാര്‍ക്കറ്റില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം മന്ത്രി പി. പ്രസാദ് നടത്തിയെങ്കിലും രണ്ടുമാസം പിന്നിട്ടിട്ടും ഇത് തുറന്നു കൊടുക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ അകാരണമായി നീണ്ടുപോകുകയാണ്. മാര്‍ക്കറ്റിനുള്ളിലാകട്ടെ ആകെ അഴുക്കുകള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിച്ച നിലയിലും.

മാര്‍ക്കറ്റിനുള്ളില്‍
എത്താന്‍ സൗകര്യമില്ല

വളരെ കഷ്ടപ്പെട്ടാണ് പൊതുജനങ്ങള്‍ മാര്‍ക്കറ്റിനുള്ളില്‍ എത്തുന്നത്. അഴുക്കുചാലുകളാല്‍ നിറഞ്ഞ മാര്‍ക്കറ്റിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.

ഇറച്ചി സ്റ്റാളിനുമുന്നിലാണ് മീന്‍ വില്‍പ്പനക്കാര്‍ തട്ടുകളിട്ട് വ്യാപാരം നടത്തുന്നത്. ഇവരുടെ നടുവിലൂടെ വേണം ആളുകള്‍ക്ക് മാര്‍ക്കറ്റിനുള്ളില്‍ എത്തിപ്പെടാന്‍. ഇതിനിടയില്‍ മീനുമായി വരുന്ന മിനി ടെമ്പോ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ വരുമ്പോള്‍ മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കാന്‍തന്നെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.

മഴക്കാലമായതോടെ അഴുക്കുകള്‍ നിറഞ്ഞ വെള്ളക്കെട്ടില്‍ നീന്തിവേണം പൊതുജനങ്ങള്‍ അകത്തേക്ക് എത്തിപ്പെടുന്നത്. ഈ കഷ്ടപ്പാട് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നു തോന്നുന്നു ആളുകള്‍ മാര്‍ക്കറ്റിലേക്ക് ഇപ്പോള്‍ വരാന്‍ മടിക്കുന്നത്. ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിന്‍റെ പഴയ പ്രതാപകാലമൊക്കെ പമ്പ കടന്നുവെന്ന് മാര്‍ക്കറ്റിനുള്ളിലെ വ്യാപാരികള്‍ തന്നെ പറയുന്നു.

മുമ്പ് നടന്നതിന്‍റെ നാലില്‍ ഒന്നുപോലും ഇപ്പോള്‍ വ്യാപാരം നടക്കുന്നില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. വ്യാപാരികളില്‍ പലരും മാര്‍ക്കറ്റ് വിട്ട് സമീപപ്രദേശങ്ങളില്‍ മീന്‍ തട്ടുകളിട്ട് വ്യാപാരം നടത്തിവരുകയാണ്.

ദീര്‍ഘവീക്ഷണമില്ലാതെ പണിത കെട്ടിടം

മത്സ്യമാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം നടത്തിയെങ്കിലും കൃത്യമായ ദീര്‍ഘവീക്ഷണം ഇല്ലാതെയാണെന്ന് ഇതു നിര്‍മിച്ചതെന്ന് വ്യാപാരികള്‍ തെളിവുസഹിതം നിരത്തുന്നു. പ്രധാനമായും മലിനജലം ഒഴുക്കാനുള്ള സംവിധാനം നിലവില്‍ പണിതിട്ടില്ല. ഇത് പരിഹരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് മത്സ്യവ്യാപാര രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്.

ഇതിനായി കെട്ടിടത്തില്‍ നിന്നും മലിനജലം കാനയിലേക്ക് ഒഴുക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും. കൂടാതെ കെട്ടിടത്തിന്‍റെ ഉയരം കൂടിപ്പോയതിനാല്‍ ഇവിടേക്ക് വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും സ്ത്രീകള്‍ക്കടക്കം അസൗകര്യമുണ്ടെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.

കൂടാതെ രണ്ടുമാസം പിന്നിട്ടിട്ടും മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിന് ഇതുവരെയും വൈദ്യുതി കണക്ഷന്‍ പോലും ലഭിച്ചിട്ടില്ല. പരിമിതികള്‍ പരിഹരിച്ച് എത്രയും വേഗം മത്സ്യമാര്‍ക്കറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാണ് മാര്‍ക്കറ്റിലെ വ്യാപാരികളുടെ ആവശ്യം.

അട്ടിമറിക്കുന്നത്
ചില ഉദ്യോഗസ്ഥരെന്നു മന്ത്രി

മുട്ടം മാര്‍ക്കറ്റിന്‍റെ വികസനം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മന്ത്രി പി. പ്രസാദ് ആണ് ആദ്യം വെളിപ്പെടുത്തിയത്. മുന്‍മന്ത്രി പി. തിലോത്തമന്‍റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ ഉപയോഗിച്ച് 16 മത്സ്യസ്റ്റാളുകളുമായി നിര്‍മിച്ച മുട്ടം മത്സ്യ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനപ്രസംഗത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

വികസന കാര്യത്തില്‍ സമൂഹത്തിന്‍റെ മനോഭാവം മാറണമെന്നും എല്ലാ ഭാഗത്തുനിന്നും സഹകരണമില്ലാത്തിനാലാണ് മുട്ടം മാര്‍ക്കറ്റ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മിക്കാനുള്ള 3.7 കോടിയുടെ പദ്ധതി മുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

പുതുതായി കൊണ്ടുവരുന്ന പല പദ്ധതികളും കുറുക്കു വിദ്യകളിലൂടെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുണ്ടെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും അദ്ദേഹം താക്കീത് നല്കി.

മാര്‍ക്കറ്റിന്‍റെ സമ്പൂര്‍ണവികസനത്തിനായി മന്ത്രി ഇടപെട്ട് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കൊണ്ടുവന്ന 3.7 കോടി രൂപയുടെ പദ്ധതിയില്‍ പ്രാഥമിക നടപടികള്‍ പോലുമായിട്ടില്ല. വ്യാപാരികളെയടക്കം പൂര്‍ണമായി ഒഴിപ്പിച്ച് എല്ലാത്തരത്തിലൂം പൂര്‍ണമായ നിര്‍മാണമായിരുന്നു പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍, 70 ഓളം വരുന്ന വ്യാപാരികളെയടക്കം മാറ്റുന്നതു ശ്രമകരമായിരുന്നതിനാല്‍ അതിലേക്കു കടക്കാനായില്ല. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാഥമിക ക്രമീകരണങ്ങള്‍ ഒരുക്കാനാകാത്തതിനാല്‍ പദ്ധതിതന്നെ നഷ്ടമാകുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

പൊതുജനങ്ങളെ
വിശ്വാസത്തിലെടുക്കണം

ചേര്‍ത്തല മാര്‍ക്കറ്റിലെ കച്ചവടം കുറയുന്നതിന് വ്യാപാരികള്‍ക്കും ഒരു പ്രധാന പങ്കുണ്ട്. സുന്ദരിയായ അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിച്ചുവിടുന്നതുപോലുള്ള കാര്യങ്ങളാണ് ചിലവ്യാപാരികള്‍ പൊതുജനങ്ങളോട് കാണിക്കുന്നത്. മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരാണ് ഇതിനുപിന്നിൽ.

ഇറച്ചിവെട്ടുന്ന സ്റ്റാളിന്‍റെ മുന്നില്‍ പോത്തിന്‍റെ തല വെട്ടിവച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. എന്നാല്‍, വില്‍ക്കുന്നതാകട്ടെ പശുവിന്‍റെയും കാളയുടെയും ഇറച്ചിയും‍. കച്ചവടക്കാരുടെ ഇത്തരം ചതികള്‍ ആദ്യം തന്നെ മാറ്റണം. വില്‍ക്കുന്ന ഇറച്ചി ഇന്നതാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കാനുള്ള ആര്‍ജവം കാണിക്കണം. പൊതുജനങ്ങളെ ഒരു പ്രാവശ്യം കബളിപ്പിക്കുമായിരിക്കാം.

എന്നാല്‍, അത് എപ്പോഴും നടക്കില്ലെന്ന് തിരിച്ചറിയണം. വീണ്ടും വീണ്ടും കബളിപ്പിക്കല്‍ തുടര്‍ന്നാല്‍ പൊതുജനങ്ങള്‍ ചേര്‍ത്തല മാര്‍ക്കറ്റില്‍ നിന്നും ഇറച്ചി വാങ്ങാന്‍ വിമുഖത കാണിക്കുമെന്ന് തിരിച്ചറിയണം.

മാര്‍ക്കറ്റ് ശുചീകരിച്ചു

ചേര്‍ത്തല: നഗരസഭ ആരോഗ്യവകുപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ചേര്‍ത്തല മുട്ടം മാര്‍ക്കറ്റില്‍ ശുചീകരണം നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച ശുചീകരണയഞ്ജം വൈകുന്നേരത്തോടെയാണ് അവസാനിപ്പിച്ചത്. നഗരസഭയുടെ ആരോഗ്യവകുപ്പിലെ 13 ഓളം പേരടങ്ങുന്ന സംഘമായിരുന്നു മാര്‍ക്കറ്റിന്റെ കാണകള്‍ ഉള്‍പ്പെടെ വൃത്തിയാക്കിയത്. പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് ബ്ലോക്കായ കാണകളുടെ തടസങ്ങളെല്ലാം നീക്കിമാറ്റി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ് സുധീപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാബ് നാസര്‍, ഹാരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരും ശുചീകരണതൊഴിലാളികളും പങ്കെടുത്തു.