കുവൈറ്റിൽ തീപിടിത്തം: ഷെമീറിന്‍റെ മരണം താമരക്കുളം ഗ്രാമത്തിനു നൊമ്പരമായി
Wednesday, June 12, 2024 11:07 PM IST
ചാരുംമൂട്: കുവൈറ്റിലെ കമ്പനിയിലുണ്ടായ തീപിത്തത്തില്‍ മരണപ്പെട്ട ഷെമീറിന്‍റെ വേര്‍പാട് താമരക്കുളം ഗ്രാമത്തിനു നൊമ്പരമായി. ശൂരനാട് വടക്ക് ആനയടി തുണ്ടുവിള ഉമ്മര്‍ദീന്‍-സബീന ദമ്പതികളുടെ മകനാണ് ഷെമീര്‍. കൊല്ലം ഓയൂരില്‍നിന്ന് 15 വര്‍ഷം മുമ്പാണ് ഉമ്മര്‍ദീനും കുടുംബവും താമരക്കുളം വയ്യാങ്കരയില്‍ വാടകയ്ക്കു താമസമായത്. നിര്‍മാണമേഖലയിലാണ് ഉമ്മര്‍ദീന് ജോലി. പത്തുവര്‍ഷം മുമ്പാണ് ആനയടിയില്‍ സ്വന്തമായി വീടുവച്ച് താമസമായത്.
അഞ്ചുവര്‍ഷമായി കുവൈറ്റില്‍ ഓയില്‍ ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ സുറുമി. ഒമ്പതുമാസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിയത്. മുഹമ്മദ് നിജാസാണ് സഹോദരന്‍.

ഷെമീറിന്‍റെ അടുത്ത നാട്ടുകാരനും കമ്പനിയില്‍ അദ്ദേഹത്തോടൊപ്പം ഡ്രൈവറായി ജോലി ചെയ്യുന്ന താമരക്കുളം ഉണ്ടാനയ്യത്തുവിള ജലാലുദീന്‍റെ മകന്‍ നെജീമിന് (31) അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. താമസസ്ഥലമായ കെട്ടിടത്തിന് തീപിടിച്ചപ്പോള്‍ നജീമും റൂമിലുണ്ടായിരുന്നവരും ജനല്‍ പൊളിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.