ശക്തമായ കാറ്റിലും മഴയിലും വെട്ടിയാറിൽ വ്യാപകനാശം
Wednesday, June 12, 2024 11:07 PM IST
മാങ്കാംകുഴി: ഇന്നലെ പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വെട്ടിയാര്‍ മേഖലയില്‍ വ്യാപക നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതുമൂലം കൊച്ചാലുംമൂട് സെക‌്ഷനു കീഴില്‍ ചിലയിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. വീടിന്‍റെ മേല്‍ക്കൂരയിലെ ഓട് വീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു.

തഴക്കര പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വെട്ടിയാര്‍ പുതുപ്പുരയ്ക്കല്‍ മലയില്‍ ഓമനയമ്മ (62)യ്ക്കാണ് വീടിന്‍റെ മേല്‍ക്കൂരയിലെ ഓട് തകര്‍ന്നു വീണു തലയ്ക്കു പരിക്കേറ്റത്. വീട്ടുവളപ്പില്‍നിന്ന തേക്ക് കടപുഴകി ഓടിട്ട വീടിനു മുകളിലേക്കു വീണതോടെ തകര്‍ന്ന ഓട് കഷണങ്ങള്‍ ഉറങ്ങിക്കിടന്ന ഓമനയമ്മയുടെ തലയില്‍ വീഴുകയായിരുന്നു. തലയില്‍ ഒമ്പതു തുന്നലുണ്ട്. വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ഓമനയമ്മയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണപിള്ള പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇവര്‍ ക്ഷീര കര്‍ഷകരാണ്. പശുവിനെ വളര്‍ത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. തഴക്കര പഞ്ചായത്തംഗം രമ്യ സുനിലും നാട്ടുകാരും ചേര്‍ന്ന് വീടിനു മുകളിലെ കടപുഴകി വീണ മരം വെട്ടിമാറ്റാന്‍ നേതൃത്വം നല്‍കി.

ശക്തമായ കാറ്റില്‍ മാങ്കാംകുഴി സനീഷ് ഭവനം സനീഷ് സദാനന്ദന്‍, ശ്രീഭവനം ഉഷ എന്നിവരുടെ വീടിന്‍റെ ടെറസിനു മുകളില്‍ സ്ഥാപിച്ചിരുന്ന ഷീറ്റുകളും പറന്നു പോയി. സനീഷിന്‍റെ വീട്ടുവളപ്പില്‍ നിന്ന മരവും കടപുഴകി വീണു.

മാങ്കാംകുഴി സ്വദേശി ഗോപരാജിന്‍റെ വീടിനു സമീപം മരം കടപുഴകി വൈദ്യുതി ലൈനില്‍ വീണതിനെത്തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇതുമൂലം വെട്ടിയാര്‍ നേര്‍ച്ചപ്പള്ളി മേഖലയില്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെട്ടു.